കൊച്ചി: വിവാദ വിഡിയോയുടെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടുകയാണെന്ന് മുൻ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പി.എസ്. രാജേന്ദ്ര പ്രസാദ്. വി.ഡി. സതീശനെതിരെ പ്രചരിച്ച വിഡിയോ തനിക്കും അയച്ചുകിട്ടിയെങ്കിലും മോശം പദപ്രയോഗങ്ങളുള്ളതിനാൽ അപ്പോൾതന്നെ ഡിലീറ്റ് ചെയ്തിരുന്നു. മറ്റ് പലരിലൂടെയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയുടെ ഉത്തരവാദിത്തം തൻെറമേൽ കെട്ടിവെക്കുമെന്ന് ഭീഷണിയുണ്ട്. ഇതിനിടെ താനടക്കമുള്ളവർക്കെതിരെ വ്യാജ പരാതി നൽകി കേസിൽ കുടുക്കി. പുനർജനി പദ്ധതിയുടെ പേരിൽ െചലവഴിച്ച തുകയുടെ കണക്ക് വെളിപ്പെടുത്തണമെന്നും എല്ലാ കാര്യങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും രാജേന്ദ്ര പ്രസാദ് എറണാകുളം പ്രസ്ക്ലബിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.