കിഴക്കമ്പലം: സഞ്ചാരയോഗ്യമല്ലാതായ കിഴക്കമ്പലം-നെല്ലാട് റോഡ് 2.12 കോടി മുടക്കി അറ്റകുറ്റപ്പണി നടത്താനുള്ള നീക്കം അനുവദിക്കിെല്ലന്ന് പ്രദേശവാസികള്‍. ബി.എം ബി.സി നിലവാരത്തില്‍ നിര്‍മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. റോഡ് അടിയന്തരമായി ബി.എം ബി.സി നിലവാരത്തില്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും എം.പി, എം.എല്‍.എ എന്നിവര്‍ക്കും നല്‍കാന്‍ അരലക്ഷത്തിലധികം പേര്‍ ഒപ്പിട്ട ഭീമഹരജി തയാറാക്കും. ഡിസംബര്‍ 14നുമുമ്പ് റോഡിൻെറ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഹൈകോടതിയില്‍ വീണ്ടും ഹരജി നല്‍കാനാണ് പ്രദേശത്തെ വാട്സ്ആപ് ഗ്രൂപ് ആലോചിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 30ന് പുറപ്പെടുവിച്ച ഹൈകോടതി ഇടക്കാല ഉത്തരവില്‍ ബി.എം നിലവാരത്തില്‍ റോഡ് രണ്ടുമാസത്തിനകം ഗതാഗതയോഗ്യമാക്കണമെന്ന് നിര്ദേശിെച്ചങ്കിലും നടപടിയായിരുന്നില്ല. നിലവില്‍ റോഡിൻെറ അടിത്തറ വരെ ഇളകി. ടണ്‍കണക്കിന് ഭാരംകയറ്റുന്ന വാഹനങ്ങളാണ് ഇതുവഴി ഓടുന്നത്. കുറഞ്ഞ തുകക്ക് അറ്റകുറ്റപ്പണി മാത്രം നടത്തിയാല്‍ ഒരു മഴപെയ്താല്‍ റോഡ് വീണ്ടും കുഴിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.