കോലഞ്ചേരി: . ഞായറാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. പത്താം മൈലിൽ ഓട്ടോ ഓടിക്കുന്ന മുരളി കൃഷ്ണനാണ് ക്രൂരമായ മർദനമേറ്റത്. ഇയാളെ വടവുകോട്, തൃപ്പൂണിത്തുറ, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ നടത്തിയതിന് ശേഷം കണ്ണിനേറ്റ പരിക്കിന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അടിയേ തുടർന്ന് ഇദ്ദേഹത്തിൻെറ ഇടത് കണ്ണിന് പരിക്കേറ്റിട്ടുണ്ട്. മർദിച്ച പൊലീസുകാരൻ ചൂണ്ടി മലേക്കുരിശ് സ്വദേശിയും പട്ടിമറ്റം സ്‌റ്റേഷനിൽ സി.പി.ഒ യായി ജോലി നോക്കുന്നയാളുമാണ്. ഇയാളുടെ വീടിൻെറ മുന്നിലുള്ള റോഡിൽ ഓട്ടോ ഇട്ടതിനെ ചൊല്ലിയായിരുന്നു മർദനം. ഓട്ടോ റിക്ഷയുടെ ആക്സിൽ കേടായതിനാൽ ഡ്രൈവറായ മുരളി മെക്കാനിക്കിനെ വിളിച്ച് വരുന്നത് കാത്തിരിക്കുമ്പോഴായിരുന്നു മർദനമരങ്ങേറിയത്. പുത്തൻകുരിശ് പൊലീസ് അന്വേഷണമാരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് പത്താം മൈലിൽ നിന്നും ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.