ആലപ്പുഴ: മലബാര്‍ കലാപത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നത് അപലപനീയമാണെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്. അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗണ്‍സിലിൻെറ ആഭിമുഖ്യത്തില്‍ മലബാര്‍ കലാപത്തിൻെറ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അവലൂക്കുന്ന് വായനശാലയില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജന്മിമാരുടെയും അവരെ പിന്തുണക്കുന്ന ബ്രിട്ടീഷ് സര്‍ക്കാറിൻെറയും കൊടിയ ചൂഷണത്തിനെതിരെ നടന്ന പോരാട്ടമായിരുന്നു മലബാര്‍ കലാപം. പഠനങ്ങളും ചരിത്ര രേഖകളുമെല്ലാം ഇത് സ്ഥിരീകരിക്കുന്നു. മലബാര്‍ കലാപത്തെ വര്‍ഗീയ കലാപമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി. പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ബിജി ശങ്കര്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം ജി. കൃഷ്ണകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ. കെ. സുലൈമാന്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് അലിയാര്‍.എം. മാക്കിയില്‍, സെക്രട്ടറി ടി. തിലകരാജ്, വൈസ് പ്രസിഡൻറ് ദീപ്തി അജയകുമാര്‍, ജോ. സെക്രട്ടറി അജയ് സുധീന്ദ്രന്‍, അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. വി. ഉത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. caption മലബാര്‍ കലാപത്തിൻെറ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലൈബ്രറി കൗണ്‍സിലിൽ ആഭിമുഖ്യത്തില്‍ അവലൂക്കുന്ന് വായനശാലയില്‍ സംഘടിപ്പിച്ച സെമിനാര്‍ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.