വെളി മൈതാനത്ത് സ്ഥാപിച്ച ഗേറ്റ് മാറ്റാൻ കലക്ടർക്ക് പരാതി

പള്ളുരുത്തി: പള്ളുരുത്തി വെളി മൈതാനത്തേക്ക് പ്രവേശിക്കുന്ന ഭാഗങ്ങൾ അടച്ചുകെട്ടിയത് നീക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പള്ളുരുത്തി ഏരിയ കമ്മിറ്റി കലക്ടർക്ക് പരാതി നൽകി. ഞായറാഴ്ച രാത്രിയാണ് സർക്കാർ ഉടമസ്ഥതയിലുള്ള പള്ളുരുത്തി വെളിയുടെ രണ്ട് ഭാഗങ്ങൾ അടച്ചുകെട്ടിയത്. കാലങ്ങളായി പള്ളുരുത്തി വെളി മാർക്കറ്റിലേക്കും മൈതാനത്തേക്കുമുള്ള പൊതുവഴികളാണ് ഗേറ്റും ഇരുമ്പുതൂണുകളും വെച്ച് അടച്ചുകെട്ടിയത്. പൊതുവഴി അടച്ചുകെട്ടിയതോടെ വാഹനങ്ങൾ മൈതാനത്തേക്കും മാർക്കറ്റിലേക്കും കയറ്റാൻ കഴിയാത്ത സ്ഥിതിയായി. പള്ളുരുത്തി വെളി മൈതാനം സംരക്ഷിക്കേണ്ടത് അനിവാര്യമാണെങ്കിലും അതിൻെറ പേരിൽ സർക്കാർ ഭൂമി അടച്ചുകെട്ടുകയും പൊതുവഴി തടസ്സപ്പെടുത്തുകയും ചെയ്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കാലങ്ങളായി നിലനിൽക്കുന്ന പള്ളുരുത്തിയിലെ സൗഹാർദ അന്തരീക്ഷം നിലനിർത്തണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. അനധികൃതമായി നിർമിച്ച ഗേറ്റുകളും ഇരുമ്പ് തൂണുകളും പൊളിക്കണമെന്നും പൊതുവഴി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും സി.പി.എം പള്ളുരുത്തി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ചിത്രം: പള്ളുരുത്തി മൈതാനത്ത് സ്ഥാപിച്ച ഗേറ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.