കിഴക്കമ്പലം: ഒടുവില്‍ നാട്ടുകാരുടെ പ്രതിഷേധത്തിനു മുന്നില്‍ അധികൃതര്‍ മുട്ടുമടക്കി മാഞ്ചേരിക്കുഴി പാലം സഞ്ചാരത്തിനായി തുറന്നുകൊടുത്തു. പതിറ്റാണ്ടുകളായി മാഞ്ചേരിക്കുഴി നിവാസികള്‍ ആഗ്രഹിച്ചിരുന്ന പാലത്തിൻെറ പണി പൂര്‍ത്തീകരിച്ചിട്ടും ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഇതിൽ നാട്ടുകാര്‍ നിരവധി തവണ പ്രതിഷേധമുയര്‍ത്തിയിട്ടും തുറന്നില്ല. ഒടുവില്‍ ജനകീയ ഉദ്ഘാടനത്തിലൂടെ പാലം തുറക്കാനുള്ള നാട്ടുകാരുടെ ശ്രമം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അധികൃതര്‍ പാലം തുറുക്കുകയായിരുന്നു. എന്നാല്‍, റോഡ് നിര്‍മാണംകൂടി പൂര്‍ത്തീകരിച്ചശേഷം പാലം തുറന്നുകൊടുക്കാനായിരുന്നു അധികൃതരുടെ നീക്കം. ഒരുകാലത്ത് കുന്നത്തുനാട് പഞ്ചായത്തിലെ ഒറ്റപ്പെട്ടുകിടന്ന പ്രദേശമാണ് മാഞ്ചേരിക്കുഴി. ഇവിടേക്ക് എത്തിച്ചേരണമെങ്കില്‍ കാല്‍നടയായി മാത്രമേ സാധ്യമായിരുന്നുള്ളൂ. തൊട്ടടുത്ത് തന്നെ ജില്ലയുടെ ഭരണസിരാകേന്ദ്രവും ഇന്‍ഫോ പാര്‍ക്ക് അടക്കമുള്ള സ്ഥാപനങ്ങളും സ്ഥിതി ചെയ്തിരുെന്നങ്കിലും ഇവിടേക്ക് എത്തണമെങ്കില്‍ കടമ്പ്രയാര്‍ മുറിച്ചുകടക്കണമായിരുന്നു. ഒറ്റപ്പെട്ടുപോയ ഈ തുരുത്തില്‍നിന്ന് രക്ഷപ്പെടാനുള്ള നാട്ടുകാരുടെ ഏകമാര്‍ഗം പാലം നിര്‍മാണമായിരുന്നു. പാലം തുറന്നതോടെ കാക്കനാട് ഇൻഫോ പാര്‍ക്ക് പ്രദേശത്തെ വികസനത്തിനു തുല്യമായ വികസനം പടിഞ്ഞാറെ മോറക്കാലയിലും ഒപ്പം കുത്തുനാട് പഞ്ചായത്തിനും സാധ്യമാകും. കടമ്പ്രയാറിലൂടെയുള്ള വിനോദസഞ്ചാര വികസനത്തിനും സാധ്യത തെളിയും. ജില്ല കേന്ദ്രമായ കാക്കനാട്ടേക്ക് മിനിറ്റുകള്‍ക്കുള്ളില്‍ എത്തിച്ചേരാനാകും. പടം. മാഞ്ചേരിക്കുഴി പാലം തുറന്നപ്പോൾ ( em palli 1 palam)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.