യുവാക്കളെ മര്‍ദിച്ച സംഭവം: ചോറ്റാനിക്കര എസ്.ഐക്ക് സസ്പെൻഷൻ

ചോറ്റാനിക്കര: ക്ഷേത്രദര്‍ശനത്തിനെത്തിയ യുവാക്കളെ മർദിച്ച സംഭവത്തില്‍ ആരോപണവിധേയനായ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ എസ്.ഐ ബാബുവിനെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് സ്വദേശി പി.ടി. മിഥുന്‍, കൊല്ലം സ്വദേശി കെ. സെയ്താലി എന്നിവരെ മർദിച്ചെന്ന പരാതിയിൽ, പുത്തന്‍കുരിശ് ഡിവൈ.എസ്.പി അജയ്‌നാഥിൻെറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ്.ഐയെ സസ്പെൻഡ് ചെയ്ത് റേഞ്ച് ഐ.ജി ഉത്തരവിറക്കിയത്. ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിന് വന്ന യുവാക്കളെ എസ്.ഐ ബാബു മുഖത്തും നെഞ്ചത്തും അടിക്കുകയും ബൂട്ട്‌സ്‌ കൊണ്ട് നടുവിനു ചവിട്ടി പരിക്കേല്‍പിക്കുകയും തടയാന്‍ ശ്രമിച്ച സുഹൃത്ത് മിഥുനെ ഉപദ്രവിക്കുകയും ചെയ്ത കേസിലാണ് നടപടി. യുവാക്കളെ ഇനി ഇവിടെ കണ്ടാല്‍ നട്ടെല്ല് ചവിട്ടിയെടിക്കുമെന്ന് ഭീഷണിപ്പെടുത്തി എസ്.ഐയും സംഘവും വഴിയിൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വിഡിയോ ദൃശ്യങ്ങളും അന്വേഷണ വിവരങ്ങളും എതിരായതോടെയാണ് എസ്.ഐക്കെതിരെ സസ്പെൻഷൻ ഉത്തരവിറങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.