തനിക്കെതിരായ തെരഞ്ഞെടുപ്പ് ഹരജി നിലനിൽക്കില്ലെന്ന് മാണി സി. കാപ്പൻ

കൊച്ചി: പാല നിയമസഭ മണ്ഡലത്തിൽനിന്നുള്ള തൻെറ വിജയം ചോദ്യം ചെയ്യുന്ന തെരഞ്ഞെടുപ്പ് ഹരജി നിലനിൽക്കില്ലെന്ന തടസ്സവാദവുമായി മാണി സി. കാപ്പൻ എം.എൽ.എ ഹൈകോടതിയിൽ. നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ബാധ്യത വിവരങ്ങൾ മറച്ചുവെച്ചെന്നും മതത്തിൻെറ പേരിൽ വോട്ടു പിടിച്ചെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ സണ്ണി ജോസഫ് നൽകിയ ഹരജിക്കെതിരെയാണ് തടസ്സവാദം ഉന്നയിച്ചത്. ഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനകം തെരഞ്ഞെടുപ്പ് ഹരജി നൽകണമെന്ന ചട്ടം നിലനിൽക്കെ 70 ദിവസത്തിനു ശേഷമാണ് ഹരജി നൽകിയിരിക്കുന്നതെന്നാണ് കാപ്പൻെറ വാദം. ഭാര്യയുടെ പേരിൽ 18 കോടിയിലേറെ രൂപയുടെ ബാധ്യതയുള്ള കാര്യം സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ലെന്നാണ് ഹരജിയിലെ ഒരു ആരോപണം. പാലാ ബിഷപ്പിൻെറയും മതത്തിൻെറയും പേരു പറഞ്ഞ് സോഷ്യൽ മീഡിയ മുഖേന വോട്ടു തേടിയെന്നും എതിർ സ്ഥാനാർഥിയായിരുന്ന ജോസ്. കെ മാണിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പാലാ വോയ്സ് എന്ന പേരിൽ പത്രം അച്ചടിച്ചിറക്കിയെന്നും ഹരജിയിൽ ആരോപിക്കുന്നു. ഹരജികൾ നവംബർ 17 ന് പരിഗണിക്കാൻ ജസ്റ്റിസ് കെ. ഹരിപാൽ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.