കൊച്ചി: കാഞ്ഞൂർ പഞ്ചായത്തിലെ തിരുനാരായണപുരം പട്ടികജാതി കോളനിയിലെ പകൽ വീട് തുറക്കൽ പരിഗണനയിലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. നിയമസഭയിൽ അൻവർ സാദത്തിൻെറ ചോദ്യത്തിനാണ് അദ്ദേഹം രേഖാമൂലം മറുപടി നൽകിയത്. കോളനിയിലെ പകൽവീട് 2008ലെ പഞ്ചായത്തിൻെറ പട്ടികജാതി (എസ്.സി.പി) ഫണ്ട് ഉപയോഗിച്ചാണ് നിർമിച്ചത്. തുടർന്ന് സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തി. 2017-18ലെ കാഞ്ഞൂർ പഞ്ചായത്തിലെ എസ്.സി.പി ഫണ്ട് ഉപയോഗിച്ച് വീട്ടുപകരണങ്ങൾ വാങ്ങി. എന്നിട്ടും തുറന്ന് പ്രവർത്തിച്ചില്ല. നിലവിൽ കെട്ടിടം പഞ്ചായത്തിെൻറ അധികാരപരിധിയിലാണ്. നിലവിൽ വിഷയം പട്ടികജാതി വകുപ്പിൻെറ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.