പറവൂർ: ദക്ഷിണേന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 213 വേദിയിൽ നാണയപ്രദർശനം നടത്തി അംഗീകാരങ്ങൾ നേടിയിട്ടുള്ള പറവൂർ വിശ്വനാഥൻ സ്ഥിരമായി നാണയപ്രദർശനത്തിന് വേദി തേടുന്നു. പതിറ്റാണ്ടുകൾകൊണ്ട് ശേഖരിച്ച ലോകരാഷ്ട്രങ്ങളിലെ അപൂർവ നാണയങ്ങളും കറൻസികളും സ്റ്റാമ്പുകളൂം വരും തലമുറക്ക് ഉപകാരപ്രദമാക്കണ ലക്ഷ്യത്തോടെയാണ് സഹായാഭ്യർഥന. പറവൂരിൽ അന്താരാഷ്ട്ര നാണയ കറൻസി സ്റ്റാമ്പ് പ്രദർശനശാല ഒരുക്കാൻ സന്മനസ്സുള്ളവർ മുന്നോട്ടുവരണമെന്നാണ് ആവശ്യം. പറവൂർ ടൗണിൽ കനാൽ റോഡ് താര വിഹാറിൽ താമസിക്കുന്ന വിശ്വനാഥൻ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി നാണയപ്രദർശനത്തിലൂടെ പ്രശസ്തനാണ്. ബി.സി 500 മുതലുള്ള വിവിധ കാലഘട്ടങ്ങളിലെ നാണയങ്ങളും കറൻസി നോട്ടുകളും സ്റ്റാമ്പുകളും വിശ്വനാഥൻെറ ശേഖരത്തിലുണ്ട്. മുസ്രിസ് പൈതൃക പദ്ധതി സ്ഥാപനങ്ങളിൽ നാണയപ്രദർശനത്തിന് വേദി ഒരുക്കണമെന്ന ആവശ്യവുമായി വിശ്വനാഥൻ മുസ്രിസ് ഹെറിറ്റേജ് േപ്രാജക്ട് എം.ഡിയെ സമീപിച്ചിട്ടുണ്ട്. പറവൂരിലെ കേസരി മെമ്മോറിയൽ മ്യൂസിയത്തിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ സ്ഥിരമായി വേദി വേണമെന്നാണ് ആവശ്യം. ചിത്രം EA PVR nanaya-currenci 3 പറവൂർ വിശ്വനാഥൻെറ നാണയ-കറൻസി ശേഖരത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.