കോതമംഗലം: പന്തപ്രയിൽ പുനരധിവസിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾ. വാഴച്ചാൽ അറാകപ്പിൽനിന്ന് 12 കുടുംബങ്ങൾ കഴിഞ്ഞ ജൂലൈ ആറിന് ഇടമലയാർ വൈശാലി ഗുഹ പ്രദേശത്ത് കുടിൽ കെട്ടിയത്. അന്ന് തന്നെ റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകർ കുടിൽ പൊളിച്ചു കളയുകയും ഇവരെ ഇടമലയാർ ട്രൈബൽ ഹോസ്റ്റലിലേക്ക് മാറ്റി പാർപ്പിക്കുകയുമായിരുന്നു. സ്കൂൾ തുറക്കലിൻെറ ഭാഗമായി ഇവരോട് ഹോസ്റ്റലിൽനിന്ന് ഒഴിയണമെന്ന് കത്ത് നൽകിയിരുന്നു. ജില്ല കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ ഹോസ്റ്റലിൽ എത്തി ചർച്ച നടത്തി പുനരധിവാസത്തിനുള്ള നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഇറങ്ങുകയുള്ളു എന്ന തീരുമാനത്തിലാണിവർ. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്തപ്രയിൽ സ്ഥലത്ത് 535 ഏക്കർ വനഭൂമി വനാവകാശ നിയമപ്രകാരം 285 കുടുംബങ്ങൾക്കായി മാറ്റി െവച്ചിട്ടുണ്ട്. അതിൽ വെറും 67 കുടുംബങ്ങളാണ് താമസിക്കുന്നത്. ബാക്കി ഭൂമി വെറുതെ കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.