മൂവാറ്റുപുഴ: മക്കളെയും ബന്ധുക്കളെയും മാനിക്കാതെ സ്വന്തം ഇഷ്ടപ്രകാരം വീട് വിട്ടുപോയശേഷം മക്കൾ സംരക്ഷിക്കുന്നില്ലെന്നും ചെലവിനു നൽകുന്നില്ലെന്നും പരാതി നൽകിയ പിതാവിനോട് സ്വന്തം വീട്ടിൽ മക്കളുടെ സംരക്ഷണത്തിൽ കഴിയാൻ നിർദേശിച്ച് ഉത്തരവ്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച് മെയിൻറനൻസ് ട്രൈബ്യൂണൽ കോതമംഗലം താലൂക്കിൽ നടത്തിയ അദാലത്തിലാണ് ഉത്തരവിട്ടത്. മാതാപിതാക്കളെ വേണ്ടവിധം സംരക്ഷിക്കാതെ കഷ്ടപ്പെടുത്തിയ മകനോട് 15 ദിവസത്തിനുള്ളിൽ വീട്ടിൽനിന്ന് മാറിത്താമസിക്കാനും നിശ്ചിത തുക മാതാപിതാക്കൾക്ക് ജീവിത ചെലവുകൾക്ക് നൽകാനും വിധിച്ചു. ആർ.ഡി.ഒ പി.എൻ. അനി, കോതമംഗലം താലൂക്ക് തഹസിൽദാർ റെയ്ച്ചൽ കെ. വർഗീസ്, സെക്ഷൻ ക്ലർക്ക് കെ.ആർ. ബിബിഷ്, ടെക്‌നിക്കൽ അസി. എസ്. അനു എന്നിവർ അദാലത്തിന് നേതൃത്വം നൽകി. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച് മെയിൻറനൻസ് ട്രൈബ്യൂണൽ കോതമംഗലം താലൂക്കിൽ നടത്തിയ അദാലത്ത് Em Mvpa 5 Adhalath
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.