കപ്പൽമാലിന്യം കൊച്ചിതീരത്ത് തള്ളുന്നതിനെതിരെ നടപടി -മന്ത്രി ഗോവിന്ദൻ

കൊച്ചി: തീരത്ത് കപ്പൽ മാലിന്യം തള്ളുന്ന വിഷയം വളരെയേറെ ഗൗരവമുള്ളതാണെന്നും മാലിന്യമുക്ത മേഖലക്കായി ഫലപ്രദമായ ഇടപെടലുകൾ ആരംഭിച്ചതായും മന്ത്രി എം.വി. ഗോവിന്ദൻ. ഈ വിഷയം ചൂണ്ടിക്കാട്ടി എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കപ്പലിൽനിന്നുള്ള മാലിന്യം മാത്രമല്ല, പുറമെനിന്നുള്ള മാലിന്യം കപ്പലിൽ കൊണ്ടുവന്നും കടലിൽ തള്ളുന്നുണ്ട്. കൊച്ചിമേഖലയുടെ സൗന്ദര്യം തനിമയോടെ നിലനിർത്താനും പൊതുതലത്തിൽ മാലിന്യമുക്തമായ രീതിയിൽ ഫലപ്രദമായി മുന്നോട്ടുനയിക്കാനും ഉതകുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിളിച്ചുചേർത്ത് നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ തദ്ദേശസ്വയം ഭരണസ്ഥാപന തലത്തിൽ മാലിന്യസംസ്‌കരണ ആക്ഷൻ പ്ലാനുകൾ തയാറാക്കുകയും അതിൻെറ സമയബന്ധിത പുരോഗതി വകുപ്പും ശുചിത്വമിഷനും വിലയിരുത്തുകയാണെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.