െകാച്ചി: ഭാര നിബന്ധന പാലിക്കാതെ എട്ട് ലക്ഷത്തോളം കോൺക്രീറ്റ് വൈദ്യുതി പോസ്റ്റുകൾ വാങ്ങാനുള്ള കെ.എസ്.ഇ.ബി നടപടിക്കെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യഹരജി. എട്ട് മീറ്റർ ഉയരമുള്ള പോസ്റ്റിന് 200 കിലോയിൽ കുറയാത്ത തൂക്കം നിർബന്ധമാക്കിയ 2019 സെപ്റ്റംബറിലെ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് തീരുമാനം നിലനിൽക്കെ ഇതിൽ താഴെ തൂക്കം അനുവദിച്ച് ടെൻഡർ വിളിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പട്ടാമ്പി സ്വദേശി മുഹമ്മദ് നിസാർ അടക്കം മൂന്നുപേരാണ് ഹരജി നൽകിയിരിക്കുന്നത്. 2020 ഡിസംബർ 12നാണ് 254 കോടി മുടക്കി എട്ട് ലക്ഷത്തോളം കോൺക്രീറ്റ് വൈദ്യുതി പോസ്റ്റുകൾക്ക് ടെൻഡർ ക്ഷണിച്ചത്. 2019ലെ തീരുമാനമുണ്ടാകുംവരെ 140 കിലോ താങ്ങാനാവുന്ന വിധം എട്ട് മീറ്റർ നീളമുള്ള പോസ്റ്റാണ് നിലനിന്നിരുന്നത്. പുതിയ ടെൻഡറിലും ഇതേ അളവിെല പോസ്റ്റുകൾക്ക് അനുമതി നൽകിയിരിക്കുകയാണ്. ഇതിൻെറ അടിസ്ഥാനത്തിൽ പിണറായി ഇൻഡസ്ട്രിയൽ കോഓപറേറ്റിവ് സൊസൈറ്റിയടക്കമുള്ള കമ്പനികളെ പ്രീ ക്വാളിഫിക്കേഷൻ ടെൻഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ളവർക്ക് പോസ്റ്റ് നിർമാണത്തിനുള്ള അച്ചുകൾ പെട്ടെന്ന് മാറ്റേണ്ടിവരുന്നത് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നതാണ് 2019ലെ തീരുമാനം നടപ്പാക്കാത്തതിന് കാരണമായി പറയുന്നത്. ഇത് സുരക്ഷയുടെ കാര്യത്തിെല വിട്ടുവീഴ്ചയാണെന്ന് ഹരജിയിൽ പറയുന്നു. ഇതുസംബന്ധിച്ച് വൈദ്യുതി മന്ത്രിക്കും കെ.എസ്.ഇ.ബി സി.എം.ഡിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.