കൊച്ചി: ദാരിദ്ര്യരേഖക്ക് താഴെയുള്ള രോഗികള്‍ക്ക് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ 750 വീതം സി.ടി, എം.ആർ.ഐ പരിശോധനകൾ സൗജന്യമായി ലഭ്യമാക്കും. ആസ്റ്റർ ഡി.എം ഹെല്‍ത്ത് കെയറിൻെറ 34ാം സ്ഥാപക ദിനത്തില്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ നടത്തിയ പ്രഖ്യാപനത്തിൻെറ അടിസ്ഥാനത്തിലാണ് സൗജന്യ പരിശോധന. അപേക്ഷ asterfreein.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ഞായറാഴ്ചയും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെയും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകീട്ട് ആറു മുതല്‍ രാത്രി എട്ടു വരെയുമായിരിക്കും പരിശോധനകള്‍. ഡോക്ടറുടെ കുറിപ്പിന് പുറമേ സര്‍ക്കാര്‍ അധികൃതരില്‍ നിന്നോ തദ്ദേശ സ്ഥാപന അധികൃതരില്‍ നിന്നോ ഉള്ള കത്ത്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒരു പ്രൂഫ് സഹിതം ബുക്കിങ് സമയത്ത് അപ്ലോഡ് ചെയ്യണം. 2021 ഡിസംബര്‍ 11 വരെയാണ് സൗജന്യ പരിശോധന. ഫോൺ: 96671 41142. ആസ്റ്റര്‍ മെഡ്സിറ്റി സി.ഇ.ഒ അമ്പിളി വിജയരാഘവന്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വിസസ് ഡോ.ടി.ആര്‍. ജോണ്‍, നടന്‍ അജു വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. വഖഫ് സ്ഥാപനങ്ങളിൽ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കണം- കേന്ദ്ര വഖഫ് ബോർഡ് കൊച്ചി: വഖഫ് ബോർഡ് പോലുള്ള സ്ഥാപനങ്ങളിൽ രാഷ്ട്രീയ അതിപ്രസരം കടത്തിവിടാനുള്ള സർക്കാർ ശ്രമങ്ങൾ കേരളത്തിലെ മുസ്ലിം സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സെൻട്രൽ വഖഫ് ബോർഡ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. നിയമം അനുശാസിക്കുന്ന തരത്തിലല്ലാതെ സംസ്ഥാന വഖഫ് ബോർഡിൻെറ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടുന്നു. ഇത് കൂട്ടായി എതിർക്കപ്പെടണം. വഖഫ് ആക്ട് അനുശാസിക്കുന്ന തരത്തിലല്ലാതെ ഭീമമായ തുക സർക്കാർ റിലീഫ് ഫണ്ടിലേക്ക് സംഭാവന എന്ന തരത്തിൽ കൈമാറിയതിനെ സംബന്ധിച്ച് വിവിധ മുസ്ലിം സംഘടനകളുടെ ഭാഗത്തു നിന്നും പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ വിഷയം സംസ്ഥാന വഖഫ് ബോർഡ് ചെയർമാനുമായി ചർച്ച ചെയ്തു. സെൻട്രൽ വഖഫ് കൗൺസിൽ അംഗങ്ങളായ ടി.ഒ. നൗഷാദ്, ഹനീഫ് അലി, മുനവരി ബീഗം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.