കൊച്ചി: കാലടി മാണിക്യമംഗലത്ത് ശിശുക്ഷേമ സമിതി ഏറ്റെടുത്ത 14 വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ.പി.എം.എസ് ഈമാസം 11ന് കലക്ടറേറ്റ് ധർണ നടത്തും. 2019 ജൂലൈ 18നാണ് സി.ഡബ്യു.സി കുട്ടിയെ ഏറ്റെടുക്കുന്നത്. അപ്പോൾ ഒരുവിധ ശാരീരിക ആക്രമണങ്ങളും ഏറ്റിരുന്നില്ലെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2021 ജനുവരി 21ന് ന്യുമോണിയ ബാധിച്ച് കുട്ടി മരിക്കുേമ്പാൾ സ്വകാര്യസ്ഥാപനത്തിൻെറ സംരക്ഷണത്തിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശാരീരിക പീഡനത്തിന് ഇരയായിരുന്നതായി സൂചിപ്പിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കെ.പി.വൈ.എം ജനറൽ സെക്രട്ടറി പ്രശോഭ് ഞാവേലി, കെ.പി.എം.എസ് ജില്ല സെക്രട്ടറി സി.എസ്. മനോഹരൻ, വി.കെ. കുട്ടപ്പൻ, ബിന്ദു ഷിബു എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.