കൊച്ചി: ഭരണകക്ഷി നേതാവിൻെറ വരവോടെ ജില്ലയിലെ റവന്യൂ ജീവനക്കാർക്ക് മാനദണ്ഡം പാലിക്കാതെ കൂട്ട സ്ഥലംമാറ്റമെന്ന് ആരോപണം. വിവിധ വില്ലേജുകളിൽ ജോലി ചെയ്തിരുന്ന ഫീൽഡ് അസിസ്റ്റൻറുമാരെ താലൂക്കിനപ്പുറം ദൂരപ്രദേശങ്ങളിലേക്ക് സ്ഥലംമാറ്റിയത് നിരുത്തരവാദപരെമന്ന് കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് എം. ശ്രീകുമാർ വാർത്തക്കുറിപ്പിൽ പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ കോവിഡുകാലത്ത് സ്ഥലം മാറ്റിയത് പ്രതിഷേധാർഹമാണ്. ഈ മാസം ഓൺലൈൻ സ്ഥലംമാറ്റം വരാനിരിക്കെയാണിത്. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയുള്ള സ്ഥലംമാറ്റ ഉത്തരവ് കലക്ടർ നേരിട്ട് ഇടപെട്ട് അടിയന്തരമായി പിൻവലിക്കണമെന്ന് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.