വിജയരാഘവൻ മാപ്പുപറയണം -മെക്ക

കൊച്ചി: മുന്നാക്ക സംവരണത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിനും നിയമനടപടികൾക്കുമായി മുന്നിട്ടിറങ്ങിയ പിന്നാക്ക സമുദായങ്ങളിലെ അമ്പതോളം സംഘടനകളും ഭാരവാഹികളും വർഗീയവാദികളാണെന്ന പ്രസ്താവന പിൻവലിച്ച് ഇടതുമുന്നണി കൺവീനർ വിജയരാഘവൻ മാപ്പുപറയണമെന്ന് മെക്ക, സംവരണ സമുദായ മുന്നണി ജനറൽ സെക്രട്ടറി എൻ.കെ. അലി ആവശ്യപ്പെട്ടു. സവർണ ഹിന്ദുത്വ ഫാഷിസത്തെ പ്രോത്സാഹിപ്പിക്കുന്ന ഇടതുമുന്നണി കൺവീനർ വർഗീയ ചേരിതിരിവുണ്ടാക്കി അരാജകത്വം സൃഷ്ടിക്കുകയാണ്. മുസ്ലിം പേടിയിൽനിന്ന് ഉടലെടുത്ത കൺവീനറുടെ ജൽപനങ്ങൾക്ക് പ്രബുദ്ധ കേരളത്തിൽ സ്ഥാനമില്ല. വർഗീയാരോപണവും വംശീയാതിക്രമവും നടത്തി പ്രബല പിന്നാക്ക സമുദായത്തെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് ഇടതുമുന്നണിയും സി.പി.എമ്മും പിന്മാറണം. സംഘ്പരിവാർ അജണ്ട കേരളത്തിൽ നടപ്പാക്കാനുള്ള ഏജൻറായി വിജയരാഘവൻ അധഃപതിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.