കൊച്ചി: അഫിലിയേഷനുവേണ്ടി അൺഎയിഡഡ് സ്കൂളുകൾക്ക് നിശ്ചിത മാതൃകയിലുള്ള അംഗീകാര സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ നൽകണമെന്ന് ഹൈകോടതി. 2011ലെ കേരള വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്ന മാതൃകയിലുള്ള അംഗീകാര സർട്ടിഫിക്കറ്റാണ് സി.ബി.എസ്.ഇ അഫിലിയേഷന് വേണ്ടതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻെറ ഉത്തരവ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും ഇതുസംബന്ധിച്ച നിർദേശം രണ്ടാഴ്ചക്കകം നൽകാനും വിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചു. അംഗീകാര സർട്ടിഫിക്കറ്റ് നിശ്ചിത ഫോമിൽ നൽകാത്ത സർക്കാർ നടപടി ചോദ്യംചെയ്ത് കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരളയും കോട്ടയം ലൈഫ് വാലി ഇൻറർനാഷനൽ, തൃശൂർ ശ്രീകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്കൂൾ മാനേജർമാരും നൽകിയ ഹരജികളാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.