െകാച്ചി: നിരവധി കേസിലെ പ്രതികളായ രണ്ടുപേർ പിടിയിൽ. കടവന്ത്ര പുഷ്പ നഗർ കരിത്തല കോളനി ദേവൻ (32), പറവൂർ പൂയപ്പിള്ളി പുത്തൂർപറമ്പിൽ സ്വാബിൻ കുമാർ (30) എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്ര, സെൻട്രൽ, നോർത്ത് തുടങ്ങിയ സ്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണക്കേസുകളിൽ പ്രതിയാണ് ദേവൻ. ആളുകളെ മർദിച്ച് പണം തട്ടിയെടുക്കുന്നത് പതിവാക്കിയിരുന്നു. കഴിഞ്ഞമാസം മെട്രോ സ്റ്റേഷനിൽ ലോട്ടറി കച്ചവടം നടത്തിയിരുന്നയാളെ തലക്ക് ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപിച്ച് പണം കവർന്നിരുന്നു. ആലുവയിൽെവച്ച് അന്തർസംസ്ഥാന തൊഴിലാളിയെ മർദിച്ച് പണവും ഫോണും അപഹരിച്ച കേസിലെ പ്രതിയാണ് സ്വാബിൻ കുമാർ. ഇയാൾക്കെതിരെ ആലുവ, പറവൂർ സ്റ്റേഷനുകളിൽ പതിനഞ്ചോളം കേസുണ്ട്. ഗുണ്ടനിയമമനുസരിച്ച് അറസ്റ്റിലായിരുന്നു. മോഷ്ടിച്ച മൊബൈൽ ഫോൺ എറണാകുളത്ത് വിൽക്കാൻ കൊണ്ടുവരുമ്പോഴാണ് പിടിയിലായത്. സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയ് ശങ്കറിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ വിപിൻ കുമാർ, തോമസ് പള്ളൻ, സതീഷ് കുമാർ, എ.എസ്.ഐ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ധീരജ് കുമാർ, അനീഷ്, ഇഗ്നേഷ്യസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു. ചിത്രം- ER PRETHI1 SWABIN KUMAR സ്വാബിൻ കുമാർ ER PRETHI2 DEVAN ദേവൻ പിടിയിലായ പ്രതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.