കൊച്ചി: തൊഴിൽസുരക്ഷയും ആനുകൂല്യങ്ങളും നിഷേധിക്കുന്ന കരാർ സമ്പ്രദായം രാജ്യസുരക്ഷ മേഖലയിലേക്കും വ്യാപിപ്പിക്കാനുള്ള കേന്ദ്രസർക്കാറിന്‍റെ അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിൽ അന്വേഷകരായ ലക്ഷക്കണക്കിന് യുവജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണ് കേന്ദ്രസർക്കാറിന്‍റെ തീരുമാനം. സുപ്രീംകോടതിപോലും വിമർശിച്ച, ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന നിലപാട് രാജ്യത്തിന്‍റെ സാമൂഹിക സാമ്പത്തിക മേഖലകളിൽ കടുത്ത പ്രത്യാഘാതം സൃഷ്ടിക്കും. യുവജനങ്ങൾ നടത്തുന്ന സമാധാനപരമായ സമരത്തിന് എച്ച്.എം.എസ് കേന്ദ്രനേതൃത്വം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാന ജന. സെക്രട്ടറി ടോമി മാത്യു വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.