ആലുവ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ബസ് തട്ടിക്കൊണ്ടുപോയ മനോദൗർബല്യമുള്ള യുവാവിനെ ബസിൽനിന്നിറക്കി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ആലുവയിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുമ്പോൾ ഇയാളോടിച്ച ബസ് നിരവധി വാഹനങ്ങളിൽ തട്ടിയിരുന്നു. ബസിനെ പിന്തുടർന്നെത്തിയവരും നാട്ടുകാരിൽ ചിലരും ചേർന്നാണ് മഞ്ചേരി സ്വദേശി ഹരീഷ് കുമാറിനെ മർദിച്ചത്. ഇയാളെ ബസിൽനിന്നിറക്കി മർദിക്കുന്നതാണ് ദൃശ്യത്തിൽ. ഇയാളുടെ ഷർട്ട് വലിച്ചുകീറിയിരുന്നു. നോർത്ത് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് ആലുവ പൊലീസിന് കൈമാറി. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. മനോദൗർബല്യം കാണിക്കുന്ന ഇയാളെ 20 ദിവസം മുമ്പാണ് വീട്ടിൽനിന്ന് കാണാതായത്. മർദിച്ചവർക്കെതിരെ കേസെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.