മാന്നാർ: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരിയെ പൊതുജനമധ്യത്തിൽ മാന്നാർ സ്റ്റേഷനിലെ പൊലീസുകാരൻ ആക്ഷേപിച്ചതായി പരാതി.
കെണ്ടയ്ൻമെൻറ് സോണായ ഇരമത്തൂർ പൊതുവൂർ 18ാം വാർഡിലെ ഒരാളുടെ ഓട്ടോറിക്ഷ വെള്ളം കയറിയതിനെത്തുടർന്ന് സർക്കിൾ ഇൻസ്പെക്ടറുടെ അനുമതി വാങ്ങി മാറ്റാൻ ശ്രമിക്കുന്നതിനിെടയാണ് സംഭവം.
പഞ്ചായത്ത് പ്രസിഡൻറാണെന്ന് അറിയിച്ചിട്ടും അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്തതായി പ്രസിഡൻറ് പറഞ്ഞു.
പൊലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരായ ഷാജി കോവുമ്പുറത്തും ഹരി കുട്ടേമ്പരൂരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.