ഗുണ്ടനേതാവിെൻറ കൊലപാതകം: പ്രതികൾ റിമാൻഡിൽ

കുട്ടനാട്: ഗുണ്ടനേതാവ് അഭിലാഷിെൻറ കൊലപാതകക്കേസില്‍ നാലുപേർ റിമാൻഡിൽ. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായ കൈനകരി മഴുവഞ്ചേരിച്ചിറയിൽ മജു (29), കൈനകരി അത്തിത്തറയിൽ ജയേഷ് (34), ജയേഷിെൻറ സഹോദരൻ അജേഷ് (31), കൈനകരി അത്തിത്തറയിൽ സുരേഷ് (28) എന്നിവരെയാണ് രാമങ്കരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തത്.

നിരവധി കേസിൽ പ്രതിയായ പുന്നമട അഭിലാഷിനെ (42) വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച 12.15ന് കൈനകരി തേവർകാട് വെള്ളാമിത്ര റോഡിനുസമീപം ഭാര്യവീടായ കുന്നുതറയിലാണ് സംഭവം. അഭിലാഷിെൻറ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. കോവിഡ് ബാധിച്ചതിനാൽ ആരോഗ്യവകുപ്പ് നിർദേശപ്രകാരം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

സംഭവത്തിന് പിന്നില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് അന്വേഷണ ചുമതലയുള്ള അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ്‌കുമാര്‍ പറഞ്ഞു.

Tags:    
News Summary - goon leader killed; accused remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.