Represntational Image

വാക്കുതർക്കത്തെ തുടർന്ന് കത്തിക്കുത്ത്; രണ്ടുപേർക്ക് പരിക്ക്

ഹരിപ്പാട്: ഓട്ടോ സ്റ്റാൻഡിലുണ്ടായ വാക്കുതർക്കത്തിൽ രണ്ടു പേർക്ക് കുത്തേറ്റു. പ്രതിയെ പൊലീസ് പിടികൂടി. മുട്ടം കുളത്തിന് സമീപം ഓട്ടോ സ്റ്റാൻഡിൽ ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ കരിപ്പുഴ പ്ലാമൂട്ടിൽ വടക്കതിൽ പുത്തൻവീട്ടിൽ സുരേഷ് കുമാർ (48), മുട്ടം പുഴുവേലിൽ പുത്തൻവീട്ടിൽ രതീഷ് (39) എന്നിവർക്കാണ് കുത്തേറ്റത്.

സംഭവത്തിൽ മിനിലോറി ഡ്രൈവറായ മുട്ടം റജിഭവനത്തിൽ ജയൻ (36) നെ കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെയാണ്. വൈകീട്ട് നാല്  മണിയോടെ മദ്യലഹരിയിൽ എത്തിയ ജയൻ സുരേഷുമായി വാക്ക് തർക്കം ഉണ്ടായി. തുടർന്ന് ജയൻ കയ്യിൽ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് സുരേഷിന്‍റെ വയറ്റിലും പുറത്തും കുത്തുകയായിരുന്നു.

തടസം പിടിക്കാൻ എത്തിയ രതീഷിൻ്റെ കൈക്കും കുത്തേറ്റു. കുത്തേറ്റ് നിലത്ത് വീണ സുരേഷിനെ അവിടെയുണ്ടായിരുന്നവർ ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രതീഷും ഹരിപ്പാട് ആശുപത്രിയിൽ ചികിത്സ തേടി.

അക്രമത്തിനു ശേഷം വാഹനത്തിൽ വീട്ടിലേക്ക് പോകും വഴി ജയനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജയൻ 2013ൽ കൊലപാതക ശ്രമ  കേസിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - two people stabbed in Harippadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.