അരൂർ: ആലപ്പുഴയിൽ തിങ്കളാഴ്ച ആരംഭിക്കുന്ന ബിനാലെയിൽ പ്രദർശിപ്പിക്കാൻ എരമല്ലൂർ നിവാസിയായ വേണു വരയ്ക്കുന്നത് കായലുകളുടെയും തോടുകളുടെയും ഇടയിലുള്ള നനഞ്ഞ ഭൂമിയിലെ സാധാരണ മനുഷ്യരുടെ ജീവിത പരിസരങ്ങൾ. ഒട്ടും വർണങ്ങൾ ഇല്ലാത്ത ഇവരുടെ ജീവിത ചുറ്റുപാടുകൾ ചിത്രീകരിക്കാൻ വേണുവും നിറങ്ങൾ ഉപയോഗിച്ചിട്ടില്ല.
''ചതുപ്പിൽ നിന്ന് ഉയരുന്ന രൂപങ്ങളും കാഴ്ചകളും'' എന്നാണ് വേണുവിെൻറ ചിത്രങ്ങളുടെ ശീർഷകം. ആലപ്പുഴയുടെ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിൽ നിന്നാണ് ലോകത്തോട് ചിത്രങ്ങളിലൂടെ വേണു സാധാരണ മനുഷ്യരുടെ ജീവിതം പറയുന്നത്. മനുഷ്യരൂപങ്ങൾ വേണുവിെൻറ ചിത്രങ്ങളിൽ കാണുവാനില്ല. വെട്ടിയിട്ട മരവും, ഉളിയും, വള്ളവും, മീനും, വെള്ളക്കെട്ടും മറ്റുമാണ് ചിത്രത്തിൽ ഉപയോഗിക്കുന്ന ഇമേജുകൾ.
മൂന്ന് അടി വീതിയും നാല് അടി നീളവുമുള്ള ആറ് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് വേണുവിേൻറത്. ആലപ്പുഴ ബിനാലെയുെടെ ക്യൂറേറ്റർ ആയ ബോസ് കൃഷ്ണമാചാരി നാല് മാസങ്ങൾക്കുമുമ്പ് വേണുവിെൻറ സ്റ്റുഡിയോ കാണുന്നതിന് താൽപര്യം പ്രകടിപ്പിച്ച് വിളിച്ചിരുന്നു.സ്റ്റുഡിയോ വീടാക്കി മാറ്റിയെന്ന് പറഞ്ഞ് കൃഷ്ണമാചാരിയുടെ സന്ദർശനത്തെ തടഞ്ഞെങ്കിലും ബിനാലെയിൽ വേണുവിെൻറ പേര് ഉൾപ്പെടുത്തി എന്ന് അറിയുന്നത് 20 ദിവസം മുമ്പ് മാത്രമാണ്. എരമല്ലൂർ സെൻ സ്റ്റുഡിയോയിലെ ആർ. വേണു, ലളിതകല അക്കാദമിയുടെ അവാർഡ് ജേതാവ് കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.