അരൂക്കുറ്റി: അരൂർ-അരൂക്കുറ്റി പാലത്തിലെ അരൂർ ഇറക്കത്തിൽ രാത്രി സമയങ്ങളിെല അസാധാരണ ശബ്ദത്തിൽ ദുരൂഹത. വാഹനത്തിൽനിന്ന് വല്ലതും അഴിഞ്ഞുവീഴുന്ന തരത്തിെല ശബ്ദമാണ് പലപ്പോഴും കേൾക്കുന്നത്. പാലത്തിന് താഴെനിന്ന് തസ്കരസംഘം യാത്രക്കാരുടെ ശ്രദ്ധ തെറ്റിക്കാൻ നൂലിട്ട് കെട്ടി വലിക്കുന്നതാണെന്നാണ് നാട്ടുകാർ പറയുന്നത്. യാത്രക്കാരുടെ ശ്രദ്ധ തെറ്റിച്ച് ആക്രമണം നടത്തി പണം തട്ടാനാണ് ഇവരുടെ ശ്രമം.
പലപ്പോഴും രക്തം പുരണ്ട തുണികൾ ഈ ഭാഗത്ത് റോഡിൽ കിടക്കാറുണ്ടെന്നും യാത്രക്കാർ പറയുന്നുണ്ട്. ഒറ്റക്ക് യാത്ര ചെയ്യുന്നവർ ആരെങ്കിലും ശബ്ദം എന്താെണന്നറിയാൻ ഇറങ്ങുമ്പോൾ ആക്രമണം നടത്തലാണ് ലക്ഷ്യം.
െപാലീസിെൻറ രാത്രി പരിശോധനയില്ലാത്തതാണ് അക്രമികൾ അഴിഞ്ഞാടാൻ പ്രധാന കാരണം. ആഴ്ചകളോളം പാലത്തിലെ വിളക്കുകൾ തെളിയാതെ കിടന്നതും ഇവർക്ക് സഹായകരമായിരുന്നു. ഇവിടെ പാലത്തിനിറക്കത്തിൽ റോഡ് തകർന്നുകിടക്കുന്നതും ഇവർക്ക് സഹായമാകുന്നുണ്ട്. ആരെങ്കിലും റോഡിലെ കുഴിയിൽപെട്ട് വീണുപോയാലും ഇവരുടെ ആക്രമണം ഭയക്കേണ്ട അവസ്ഥയുണ്ട്.
പാലത്തിെൻറ അരൂക്കുറ്റി ഭാഗത്ത് പണിത െപാലീസ് എയ്ഡ് പോസ്റ്റ് വർഷങ്ങളായി നോക്കുകുത്തിയാണ്. ഇത് പ്രവർത്തനക്ഷമമാക്കിയാൽതന്നെ ഒരു പരിധിവരെ ഈ ഭാഗം സുരക്ഷിതമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.