ബിനാലെക്ക് എരമല്ലൂരിൽ നിന്നെത്തില ശിൽപം (വലതുവശത്ത്)

ആലപ്പുഴ ബിനാലെക്ക് എരമല്ലൂരിൽനിന്ന് ശിൽപങ്ങൾ

അരൂർ: ലോകമേ തറവാട് എന്ന ശീർഷകത്തിൽ ആലപ്പുഴയിൽ നടക്കുന്ന കലാ പ്രദർശനത്തിന് എരമല്ലൂർനിന്നും മാത്രം നിരവധി ശിൽപങ്ങളും ചിത്രങ്ങളും. എരമല്ലൂർനിന്ന് ശിൽപി കെ.രഘുനാഥൻ, വി.വി. വിനു, ചന്തിരൂരിൽനിന്ന് സക്കീർ ഹുസൈൻ, കെ.പി. റെജി, സെൻ ആർട്ട് ഗാലറിയിൽനിന്ന് ആർ. വേണു എന്നിവർ കലാ പ്രദർശനത്തിെൻറ പണിപ്പുരയിലാണ്.

ആലപ്പുഴ പൈതൃകനഗരമായി അവതരിപ്പിക്കാനും കിഴക്കിെൻറ വെനീസിെൻറ പഴയകാല പ്രൗഢി വിളിച്ചറിയിക്കാനും, കലാസാംസ്കാരിക രംഗത്തും, വിനോദസഞ്ചാരമേഖലയിലും ആലപ്പുഴയുടെ പെരുമ വർധിക്കാനും ലക്ഷ്യമിട്ടാണ് മാർച്ച് 15ന് ബിനാലെ ആരംഭിക്കുന്നത്.

കലാപ്രദർശനം 50 ദിവസം നീണ്ടുനിൽക്കും. 256 കലാകാരന്മാരാണ് പ്രദർശനത്തിൽ പങ്കെടുക്കുക. ജില്ലയിൽനിന്ന് മാത്രം 12 കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്.

Tags:    
News Summary - Sculptures from Erammallur for Alappuzha Biennale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.