അരൂർ: അനധികൃതമായി മദ്യവും മറ്റു ലഹരിവസ്തുക്കളും കടത്തുന്നത് കണ്ടെത്താൻ പൊലീസും എക്സൈസും ചേർന്ന് അരൂർ ബൈപാസ് ജങ്ഷനിൽ വാഹനങ്ങൾ പരിശോധന നടത്തി. ഇൻസ്പെക്ടർ പി.എസ്. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ അരൂർ, പൂച്ചാക്കൽ, അർത്തുങ്കൽ എന്നീ പൊലീസ് സ്റ്റേഷനിൽനിന്നുള്ള ഉദ്യോഗസ്ഥരും ആന്റി നാർകോട്ടിക് സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു. ഡോഗ് സ്ക്വാഡും ഉണ്ടായിരുന്നു.
ടൂറിസ്റ്റ് ബസുകൾ, കാറുകൾ ഉൾപ്പെടെ 62 വാഹനങ്ങൾ പരിശോധിച്ചു. മദ്യമോ, ലഹരിവസ്തുക്കളോ കണ്ടെത്താനായില്ല. വരും ദിവസങ്ങളിലും പരിശോധന തുടരും.
സി.ഐ എം. മഹേഷിന്റെ നേതൃത്വത്തിലായിരുന്നു എക്സൈസ് സംഘം പരിശോധനയിൽ പങ്കെടുത്തത്. ജില്ല ഡോഗ്സ്ക്വാഡ്, ജില്ല ഫോട്ടോഗ്രാഫർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. 61വാഹനങ്ങളിൽ പരിശോധന നടത്തി. രേഖകളും പരിശോധിച്ചു. അസ്വാഭാവികമായി യാതൊന്നും പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.