അരൂർ: ദേശീയപാത ബൈപാസിലെ അരൂർ -കുമ്പളം റോഡിലെ ഇരുപാലങ്ങളും മാസങ്ങളായി ഇരുട്ടിൽ. പലതവണ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടും അവക്കൊന്നും ദീർഘകാലം പ്രകാശിക്കാൻ യോഗമുണ്ടായില്ല.
1985ലാണ് ആദ്യത്തെ പാലം തുറന്നത്. ഗതാഗതം ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും വഴിവിളക്ക് സ്ഥാപിച്ചില്ല. മുറവിളികൾക്ക് ഒടുവിൽ വർഷങ്ങൾക്ക് ശേഷം സ്വകാര്യ കമ്പനികളുടെ പരസ്യ ബോർഡ് സ്ഥാപിക്കാൻ വിളക്കുകാലുകൾ നാട്ടി നിർത്തിയെങ്കിലും വിളക്കുകൾ കത്തിയില്ല. പ്രതിഷേധം കടുത്തപ്പോഴാണ് വിളക്ക് തെളിഞ്ഞത്.
2010ലാണ് നാലുവരിപ്പാതയുമായി രണ്ടാമത്തെ പാലം പൂർത്തിയായത്. ഈ പാലത്തിലും ലൈറ്റുകൾ സ്ഥാപിക്കാൻ ഏറെ പ്രതിഷേധം ആവശ്യമായിവന്നു. കൊച്ചി കോർപറേഷൻ ഒടുവിൽ വഴിവിളക്കുകൾ സ്ഥാപിച്ചു.
സ്വകാര്യ കമ്പനികളുടെ പരസ്യ ബോർഡുകളും വിളക്കുകാലുകളിൽ തൂങ്ങി. ഇപ്പോൾ വീണ്ടും പാലങ്ങൾ വഴിവിളക്കുകളില്ലാതെ ഇരുട്ടിലാണ്. ഏതോ സ്വകാര്യ കമ്പനികളുടെ ബോർഡുകളും വഴിവിളക്കുകളും അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണറിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.