അസം യുവതിയെ പീഡിപ്പിക്കാൻ ശ്രമം: രണ്ട് പ്രതികൾകൂടി പിടിയിൽ

അരൂർ: അന്തർ സംസ്ഥാന തൊഴിലാളിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബാക്കിയുള്ള പ്രതികൾകൂടി പിടിയിൽ. തൃശൂർ പെയ്കവെണ്ണറപറമ്പിൽ നിഖിൽ എന്ന റഫീഖ് (37), കുത്തിയതോട് കൊച്ചുവേലിക്കകത്ത് നസ്മൽ (28) എന്നിവരെയാണ് അരൂർ പൊലീസ് ചന്തിരൂരിൽനിന്ന് പിടികൂടിയത്.

നാലുദിവസമായി ഇവർ ഒളിവിലായിരുന്നു. ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിയതിനാലാണ് പിടികൂടാൻ വൈകിയത്. പിന്നീട് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പ്രതികൾക്കായി വലവിരിച്ചത്. ആദ്യം അറസ്റ്റിലായ തൻവർ (29), സനോജ് (23) എന്നിവരെ കോടതി റിമാൻഡ് ചെയ്തിരുന്നു.

ആഗസ്റ്റ് 31നായിരുന്നു സംഭവം. രാത്രി വാടകവീട്ടിലെത്തിയ സംഘം അസം യുവാവിനുനേരെ കത്തി കാണിച്ച് ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

Tags:    
News Summary - assam girl rape issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.