നിയമസഭ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് മുന്നേറ്റം-ADD മാവേലിക്കര നഗരസഭ ഭരണം നഷ്ടമായത് എൽ.ഡി.എഫിന് തിരിച്ചടിയായെങ്കിലും പഞ്ചായത്തുകളിൽ മേധാവിത്വം നിലനിർത്താനായത് ആശ്വാസമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 31,542 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് ആർ. രാജേഷ് വിജയിച്ചത്. ഇത്തവണ മൂന്ന് മുന്നണികൾക്കും നഗരസഭയിൽ തുല്യസീറ്റാണ്. യു.ഡി.എഫിനും എൽ.ഡി.എഫിനും എൻ.ഡി.എക്കും ഒമ്പതുവീതം സീറ്റുകളാണുള്ളത്. സി.പി.എം വിമതനായി വിജയിച്ച കെ.വി. ശ്രീകുമാറിൻെറ പിന്നാലെയാണ് മുന്നണികൾ. മേഖലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും എൽ.ഡി.എഫ് വിജയംനേടിയപ്പോൾ മാവേലിക്കര താമരക്കുളം മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്. 2020 എൽ.ഡി.എഫ്-70415 യു.ഡി.എഫ്-55202 എൻ.ഡി.എ-40042 2016 എൽ.ഡി.എഫ്-74555 യു.ഡി.എഫ്-43013 എൻ.ഡി.എ-30929 4. അമ്പലപ്പുഴയിൽ വിജയക്കുതിപ്പ് അമ്പലപ്പുഴ ജില്ല പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫിൽനിന്ന് വ്യക്തമായ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തതിനൊപ്പം ബ്ലോക്ക് പഞ്ചായത്തിലും മിക്ക ഗ്രാമപഞ്ചായത്തുകളിലും അധികാരത്തിൽ എത്തിയതും എൽ.ഡി.എഫിൻെറ വിജയത്തിന് തിളക്കമേറുന്നു. മന്ത്രി ജി.സുധാകരൻ കഴിഞ്ഞതവണ 22,000ൽ ഏറെ വോട്ടിനുജയിച്ച മണ്ഡലത്തിൽ ഇത്തവണ വോട്ട് വ്യത്യാസം 17,000ൽ താഴെയാണ്. ആലപ്പുഴ നഗരസഭയിലെ 27 വാർഡുകൾ ഉൾപ്പെടുന്ന മണ്ഡലത്തിലെ 19 ഇടത്തും വിജയം ഇടതിനൊപ്പമായിരുന്നു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, പുന്നപ്ര നോർത്ത്, പുന്നപ്ര സൗത്ത്, പുറക്കാട് പഞ്ചായത്തുകളും കൂടെേപ്പാന്നു. ഇക്കുറി യു.ഡി.എഫിനെക്കാൾ 15, 940 വോട്ടുകൾ എൽ.ഡി.എഫ് അധികമായി നേടി. 2020 എൽ.ഡി.എഫ്-54333 യു.ഡി.എഫ്-38393 എൻ.ഡി.എ-25317 2016 എൽ.ഡി.എഫ്-63069 യു.ഡി.എഫ്-40448 എൻ.ഡി.എ-22730 5. ആലപ്പുഴയിൽ അട്ടിമറി വിജയം നഗരസഭയുടെ ഭരണം അട്ടിമറിയിലൂടെ സ്വന്തമാക്കിയെന്ന മികച്ച നേട്ടമാണ് ഇടതുമുന്നണി കൈവരിച്ചത്. ഇതിനൊപ്പം എല്ലാ പഞ്ചായത്തുകളിലും വിജയക്കൊടി പാറിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി ഡോ. തോമസ് ഐസക് 31,032 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് 83,211 വോട്ടുകൾ ലഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ 69,256 വോട്ടുകളാണ് കിട്ടിയത്. യു.ഡി.എഫിന് കിട്ടിയത് 51,179 വോട്ടുകളാണ്. നിയമസ തെരഞ്ഞെടുപ്പിനെക്കാൾ മികച്ച പ്രകടനം എൻ.ഡി.എയും കാഴ്ചവെച്ചു. അന്ന് 18,214 വോട്ടുകളാണ് നേടിയിരുന്നതെങ്കിൽ ഇക്കുറി 25,809 വോട്ടുകളായി വർധിപ്പിച്ചു. 2020 എൽ.ഡി.എഫ്-69256 യു.ഡി.എഫ്-51688 എൻ.ഡി.എ-25805 2016 എൽ.ഡി.എഫ്-83211 യു.ഡി.എഫ്-52179 എൻ.ഡി.എ-18214
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.