തോട്ടപ്പള്ളി കരിമണൽ ഖനനം അവസാനിപ്പിക്കണം -എസ്.ആർ.പി

ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി. എറണാകുളം ജില്ലയിലെ ചെല്ലാനം മുതൽ ആലപ്പുഴയിലെ അഴീക്കൽ വരെയുള്ള പ്രദേശത്തെ കടൽക്ഷോഭത്തിന് കാരണം കരിമണൽ ഖനനമാണെന്ന് ജനറൽ സെക്രട്ടറി ഒ.വി. ശ്രീദത്ത് പറഞ്ഞു. കരിമണൽ ഖനനത്തിനെതിരായ പ്രക്ഷോഭത്തിൻെറ ഭാഗമായി 33ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. കരിമണൽ ഖനന പ്രദേശത്തെ ആവാസവ്യവസ്ഥയിലെ മാറ്റം മത്സ്യസമ്പത്തിെനയും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ദുഷ്കരമാക്കുകയാണ്. കുട്ടനാടിനെ സംരക്ഷിക്കാനെന്ന വ്യാജേന കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ നട്ട കാറ്റാടിമരം മുറിച്ചുമാറ്റിയുള്ള ഖനനം ആപത്കരമാണ്. കൊല്ലത്ത് ഐ.ആർ.ഇ നടത്തിയ ഖനനം നിമിത്തം വന്ന നഷ്ടത്തിൻെറ പാഠം ഉൾക്കൊണ്ടുവേണം തോട്ടപ്പള്ളിയിൽ ഖനനം നടത്തേണ്ടതെന്നും ശ്രീദത്ത് പറഞ്ഞു. APL thottapally ചിത്രം: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവിരുദ്ധ സമരത്തിൻെറ 33ാം ദിവസത്തെ സമരം എസ്.ആർ.പി ജനറൽ സെക്രട്ടറി ഒ.വി. ശ്രീദത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.