കിടപ്പുരോഗിയെ ആശുപത്രിയിൽ എത്തിക്കാൻ റോഡ് നിർമാണം തടസ്സമാകരുത് -മനുഷ്യാവകാശ കമീഷൻ

ആലപ്പുഴ: കിടപ്പുരോഗിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും മറ്റും റോഡ് നിർമാണത്തിൻെറ ഭാഗമായുള്ള പ്രവൃത്തികൾ തടസ്സമാകരുതെന്ന് മനുഷ്യാവകാശ കമീഷൻ. അമ്പലപ്പുഴ കറൂർ സ്വദേശി നളിനാക്ഷൻ നായരുടെ 38കാരനായ മകൻെറ ചികിത്സാർഥമുള്ള യാത്രക്ക് ആലപ്പുഴ-അമ്പലപ്പുഴ റോഡ് നെറ്റ്വർക്കിൻെറ ഭാഗമായ കൊച്ചുപുരയ്ക്കൽ - അപ്പാത്തിക്കരി റോഡ് നിർമാണം തടസ്സമാകുന്നെന്ന പരാതിയിലാണ് ഉത്തരവ്. പരാതിക്കാരന് എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ അത് പരിഹരിച്ചു നൽകണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ആലപ്പുഴ പൊതുമരാമത്ത് (നിരത്ത് വിഭാഗം) എക്സി. എൻജിനീയർക്ക് നിർദേശം നൽകി. പരാതിക്കാരനായ നളിനാക്ഷൻ നായരുടെ വീടിനു മുന്നിലുള്ള ഓടയുടെ മുകൾഭാഗം സ്ലാബിട്ട് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. യാത്രക്ക് തടസ്സമുണ്ടാകാത്ത തരത്തിലാണ് നിർമാണം നടത്തേണ്ടതെന്നും ഉത്തരവിലുണ്ട്. റോഡ് നിർമാണത്തിൻെറ ഭാഗമായി തൻെറ വീടിൻെറ ഗേറ്റിനടുത്ത് കുഴികൾ രൂപപ്പെട്ടതായി പരാതിക്കാരൻ കമീഷനെ അറിയിച്ചു. ഓട സ്ലാബിട്ട് മൂടിയിട്ടില്ലെന്നും ഇത് മകനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തടസ്സമുണ്ടാക്കുന്നെന്നുമായിരുന്നു പരാതി. എന്നാൽ, തടസ്സമുണ്ടെന്ന പരാതി എക്സി. എൻജിനീയർ നിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.