കച്ചവടക്കാരനും കുടുംബത്തിനും മർദനം: പ്രതികൾക്കായി വല വിരിച്ച് പൊലീസ്

ആലപ്പുഴ: കണിയാംകുളത്ത് കച്ചവടക്കാരനെയും കുടുംബത്തെയും കാറിൽ എത്തിയ രണ്ടുപേർ മർദിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഉൗർജിതമാക്കി. കണിയാംകുളത്ത് ഹോട്ടലും പലചരക്ക് കടയും നടത്തുന്ന കൈതവന വടയാഴം വീട്ടിൽ സനിൽകുമാർ (56), മകൻ വിഷ്ണു സനിൽ (28) ഭാര്യ ഗീത (51) എന്നിവരെയാണ് മർദിച്ചത്. കഴിഞ്ഞ ദിവസം ൈവകീട്ട് ആറോടെ കൈതവനയിലെ വീട്ടിൽ നിന്നും കടയിലേക്ക് സ്കൂട്ടറിൽ എത്തുകയായിരുന്ന സനിലിനെ കാറിൽ അമിത വേഗത്തിൽ മദ്യപിച്ചെത്തിയ തുമ്പോളി സ്വദേശികളായ സംഘം പിന്നിൽനിന്നും ഇടിച്ചിടുകയായിരുന്നു. ഇതിനുശേഷം റോഡിൽനിന്നും എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന സനിലിനെ മർദിക്കുകയും ചെയ്തു. സനിലിനെ മർദിക്കുന്നത് കണ്ട് കടയിൽ നിന്നും ഇറങ്ങി വന്ന മകൻ വിഷ്ണുവിനെയും സംഘം മർദിച്ചു. വഴിയിൽ കിടന്ന കമ്പ് എടുത്ത് വിഷ്ണുവിൻെറ തലയ്ക്ക് അടിക്കുകയായിരുന്നു ഇവരെ മർദിക്കുന്നത് കണ്ട് ഹോട്ടലിൽനിന്നും ഓടി എത്തിയ ഭാര്യ ഗീതയെയും സംഘം തള്ളി താഴെയിട്ടു. ഇതിനുശേഷം ഇവർ കടയുടെ മുൻഭാഗം അടിച്ചു തകർക്കുകയും കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി സൗത്ത് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് പൊലീസ് എത്തിയതോടെ കാറിൽ എത്തിയ സംഘം രക്ഷപ്പെടുകയായിരുന്നു. അൽപ സമയത്തിനകം ഇവർ തിരിച്ച് എത്തുകയും പൊലീസ് സ്ഥലത്തുനിന്നും പോയിട്ടില്ലെന്ന് അറിഞ്ഞതോടെ വീണ്ടും തിരിച്ചു പോവുകയായിരുന്നു ഇത് കണ്ട പൊലീസ് ഇവരെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. സനിലിനെയും കുടുംബത്തെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.