ആലപ്പുഴ: മിനി സിവിൽസ്റ്റേഷനിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ നഗരസഭ എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിക്കും. മിനി സിവിൽ സ്റ്റേഷൻ സന്ദർശിച്ച ചെയർപേഴ്സൻ സൗമ്യരാജും വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈനുമാണ് ഇതിനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് സർവിസ് സംഘടനാ നേതാക്കൾക്ക് ഉറപ്പുനൽകിയത്. ജൈവ-അജൈവ മാലിന്യങ്ങളെ വേർതിരിക്കുന്ന മെറ്റീരിയൽ റീസൈക്ലിങ് ഫെസിലിറ്റിയെപ്പറ്റിയും ആലോചിക്കുമെന്നും ഇവർ പറഞ്ഞു. മിനി സിവിൽസ്റ്റേഷൻ പരിസരത്ത് മാലിന്യങ്ങൾ നീക്കാൻ ആരോഗ്യവിഭാഗത്തിന് നിർദേശവും നൽകി. കൗൺസിലർമാരായ എം.ആർ. പ്രേം, വി. വിനീത, ശ്വേത എസ്. കുമാർ, പൊതുമരാമത്ത് ബിൽഡിങ് സബ്ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ജെ.എൽ. ഏബിൾമോൻ തുടങ്ങിയവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു. ജീവൻ തിരിച്ചുനൽകിയ 'കുട്ടപ്പനെ' തേടി ജോൺ എത്തി മണ്ണഞ്ചേരി: കുരയിലൂടെ ജീവൻെറ വില തിരിച്ചുനൽകിയ 'കുട്ടപ്പനെ' തേടി ജോൺ എത്തി. ആലപ്പുഴയിൽ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മൻെറിലെ താൽക്കാലിക ജീവനക്കാരനായ വൈക്കം ഇടയാഴം പരുത്തിപറമ്പിൽ ജോണിനാണ് 'കുട്ടപ്പൻെറ' കുരയിലൂടെ ജീവൻ തിരികെ കിട്ടിയത്. നവംബർ 26നായിരുന്നു ജോൺ അപകടത്തിൽപെട്ടത്. ജോലി സ്ഥലത്തുനിന്ന് മടങ്ങിയ ജോണിൻെറ ബൈക്ക് നിയന്ത്രണം വിട്ട് കാവുങ്കൽ തെക്കേ കവലക്ക് തെക്കുവശം നാഥൻസ് ആർ.ഒ വാട്ടർ പ്ലാൻറിന് സമീപം കലുങ്കിൽ ഇടിച്ച് കുളത്തിലേക്ക് വീഴുകയും അർധബോധാവസ്ഥയിൽ ആകുകയുമായിരുന്നു. പുലർച്ച ആയതിനാൽ ആരും സംഭവം അറിഞ്ഞിരുന്നില്ല. സമീപം കിടന്നിരുന്ന, നാട്ടുകാർ 'കുട്ടപ്പൻ' എന്നുവിളിക്കുന്ന തെരുവുനായ് അപകടം കാണുകയും തുടർച്ചയായി കുരക്കുകയുമായിരുന്നു. പുലർച്ച നടക്കാനിറങ്ങിയ തേനാംപുറത്ത് അനീഷ്, മട്ടുമ്മേൽവെളി ശ്യാംകുമാർ എന്നിവർ ഇത് ശ്രദ്ധയിൽപെട്ട് കുളത്തിലിറങ്ങി ജോണിനെ രക്ഷപ്പെടുത്തുകയായിരുന്നു. കോട്ടയത്തെ ചികിത്സക്കും ഫിസിയോതെറപ്പിക്കുംശേഷം പുറത്തിറങ്ങിയ ജോൺ കുടുംബ സുഹൃത്തുക്കളായ മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പി.എസ്. സിന്ധു, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനായ മോഹൻകുമാർ എന്നിവരോടൊപ്പമാണ് 'കുട്ടപ്പനെ' കാണാനെത്തിയത്. 'കുട്ടപ്പൻ' ഓടിവന്ന് ചാടിക്കയറുകയും സ്നേഹപ്രകടനം കാണിച്ചതും കൂടിയവരിൽ കൗതുകവും ആശ്ചര്യവും പടർത്തി. ചിത്രം: AP69 John -'കുട്ടപ്പനും' ജോണും ചിത്രം: AP70 Madhyamam Vartha -'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്ത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.