മണ്ണഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്ന സാമ്പത്തിക സംവരണം ഭരണഘടന ലംഘനമാണെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷൻ മേഖല കൺവെൻഷൻ അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നിന്നിട്ടുള്ള പിന്നാക്ക വിഭാഗങ്ങളോടുള്ള പിണറായി സർക്കാറിൻെറ കൊടിയ വഞ്ചനയാണ് ധിറുതിപിടിച്ച് നടപ്പാക്കിയ പുതിയ സംവരണ ഉത്തരെവന്നും കൺെവൻഷൻ അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അൽ ഖാസിമി യോഗം ഉദ്ഘാടനം ചെയ്തു. സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ടി.എ. അഷ്റഫ് കുഞ്ഞ് ആശാൻ അധ്യക്ഷത വഹിച്ചു. കേരള യൂനിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം എം.എ. അബൂബക്കർ കുഞ്ഞ് ആശാൻ വിഷയാവതരണം നടത്തി. െമക്ക സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം ടി. ഷാജിമോൻ പനമ്പള്ളി, സുന്നി യുവജന സംഘം ജില്ല ജനറൽ സെക്രട്ടറി നിസാർ പറമ്പൻ, മദ്റസ മാനേജ്മൻെറ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി എം. മുജീബ് റഹ്‌മാൻ, കെ. ഷാജഹാൻ ആപ്പൂര്, എൻ.എ. മുഹമ്മദ് ഇഖ്ബാൽ നാലുതറ, അബ്ദുസ്സലാം മേമന, പി.യു. ഷറഫ്കുട്ടി തുടങ്ങിയവർ സംസാരിച്ചു. അമ്പനാകുളങ്ങര ജുമാമസ്ജിദ് ഖത്തീബ് ലുഖ്മാനുൽ ഹക്കീം ബാഖവി ജീലാനി അനുസ്മരണവും നാലുതറ ഹിഫ്ള് കോളജ് പ്രിൻസിപ്പൽ മുഹമ്മദ് സിയാദ് അസ്‌ലമി പ്രാർഥനക്കും നേതൃത്വം നൽകി. ചിത്രം: AP64 Samastha സമസ്ത എംപ്ലോയീസ് അസോസിയേഷൻ മണ്ണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൺെവൻഷൻ സമസ്ത ജില്ല ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.