സ്ഥാനാർഥികളേ, ഇതിെല വരല്ലേ...

ആലപ്പുഴ: കോവിഡ് പശ്ചാത്തലത്തിൽ വോട്ട് അഭ്യർഥനയുമായി വീട്ടിലേക്ക് ആരും വരരുതേയെന്ന് കേണപേക്ഷിക്കുകയാണ് സക്കരിയ വാർഡിലെ വോട്ടറായ കെ. നാസർ. ആരോഗ്യപ്രവർത്തകനും വ്യാപാരിയുമായ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി സക്കരിയ ബസാറിൻെറ തെക്കുഭാഗത്തുള്ള വീടിന് മുന്നിൽ ബോർഡും തൂക്കി. നഗരസഭയിലേക്ക് ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്ന വാർഡാണിത്. സ്വതന്ത്രനായി മത്സരിക്കുന്ന ഒരാൾ വോട്ട് അഭ്യർഥനയുമായി എത്തിയപ്പോൾ ഞെട്ടിപ്പോയി. ഒന്നും രണ്ടുമല്ല, 15 പേരാണ് വന്നതെന്ന് ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കൂടിയായ കെ. നാസർ പറഞ്ഞു. ബോർഡിൽ വിശദീകരിച്ചതുപോലെ, പ്രായമായവരും കുട്ടികളുമുള്ള വീട്ടിലേക്ക് ഇത്രയധികം പേർ ഈ അവസരത്തിൽ വരുന്നത് ആശാസ്യമല്ല. സ്ഥാനാർഥികൾക്കും പാർട്ടികൾക്കും ഈ നിലപാട് അലോസരമുണ്ടാക്കാനിടയുണ്ടെങ്കിലും വിശാല താൽപര്യം മുൻനിർത്തിയാണ് അതിന് നിർബന്ധിതമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൊട്ടടുത്തുള്ള സിവിൽ സ്റ്റേഷൻ, ലജ്നത്ത് വാർഡുകളിലെയും സ്ഥാനാർഥികളും പിന്തുണ തേടിയെത്തിയതോടെ തനിക്ക് ഗത്യന്തരമില്ലാതെ വരുകയായിരുെന്നന്ന് നാസർ വിശദീകരിച്ചു. വിവേകപൂർവം സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന ബോർഡിലെ ഉറപ്പ് അദ്ദേഹം ആവർത്തിക്കാനും മറന്നില്ല. APL nasar board സക്കരിയ്യ വാർഡിലെ വോട്ടർ നാസർ വീടിനുമുന്നിൽ പ്രദർശിപ്പിച്ച ബോർഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.