ബിവറേജസ് ഔട്ട്ലെറ്റ് കത്തിനിശിച്ചിട്ട് ഒന്നരവർഷം; കാരണം ഇപ്പോഴും ദുരൂഹം

അമ്പലപ്പുഴ: ബിവറേജസ്\B കോർപ\Bറേഷൻെറ കീഴിലുള്ള തകഴിയിലെ ഔട്ട്ലറ്റ് കത്തിനശിച്ചിട്ട് ഒന്നരവർഷം പിന്നിട്ടെങ്കിലും അപകടകാരണം കണ്ടെത്താനായിട്ടില്ല. വൈദ്യുതി ഷോർട്സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ, വൈദ്യുതി ബോർഡ് ഇൻസ്പെക്ടറേറ്റിൻെറ പരിശോധനയിൽ ഷോർട്സർക്യൂട്ടല്ലെന്നാണ് സൂചന. രാസപരിശോധനഫലം ലഭിച്ചാൽ മാത്രമേ അപകടകാരണം വ്യക്തമാകുകയുള്ളൂ. ഇത് ഒന്നരവർഷം പിന്നിട്ടും ലഭിച്ചില്ലെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്. 2019 മേയ് 24നാണ് തേക്കിൻതടിയിൽ അറകളോട് നിർമിച്ച ഓടുമേഞ്ഞ കോർപറേഷൻെറ വാടകക്കെട്ടിടത്തിന് തീപിടിച്ചത്. പാർലമൻെറ് ഫലപ്രഖ്യാപനം നടക്കുന്നതിനാൽ ഔട്ട്ലറ്റിന് അവധിയായിരുന്നു. രാത്രി എട്ടരയോടെ തീപിടിക്കുമ്പോൾ രണ്ട് സുരക്ഷ ജീവനക്കാരുണ്ടായിരുന്നു. എന്നാൽ, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഔട്ട്ലറ്റ് മാനേജർ വിവരമറിയുന്നത് രണ്ടുമണിക്കൂറിനുശേഷമാണ്. തകഴി പടഹാരം ഔട്ട്ലറ്റിൽ അഴിമതി ആരോപണങ്ങളുടെ പേരിൽ വിജിലൻസ് അേന്വഷണം നേരിടുമെന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് ഗോഡൗണും മദ്യക്കുപ്പികളും കത്തിനശിക്കുന്നത്. കെട്ടിടത്തിന് മാത്രം 48 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുമ്പോൾ മദ്യത്തിൻെറ നഷ്ടം കണക്കാക്കാൻ അധികൃതർക്കായിട്ടില്ല. ഇതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. കത്തിയമർന്ന വിടിൻെറ ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കണമെന്നാണ് എൽ.ഡി.എഫ് ഭരിക്കുന്ന തകഴി പഞ്ചായത്ത് അധികൃതർ കെട്ടിട ഉടമക്ക് നിർദേശം നൽകിയിരിക്കുന്നത്. നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ കെട്ടിടത്തിൻെറ അവശേഷിച്ച ഭാഗങ്ങൾ പൊളിക്കാൻ ഉടമക്കുമാകുന്നില്ല. apl THAKAZHI MADHYASAALA തകഴിയിലെ ബിവറേജസ് ഔട്ട്ലറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.