വടുതല: പുന്നത്തറ അബ്ദു എന്ന് നാട്ടുകാർ സ്നേഹപൂർവം വിളിച്ചിരുന്ന, ജനകീയനായ രാഷ്ട്രീയക്കാരൻ പി.കെ. അബ്ദുല്ല ഓർമയായി. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വടുതല ജമാഅത്ത് ഹൈസ്കൂൾ ജീവനക്കാരൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ കാലഘട്ടത്തിൽത്തന്നെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നിരുന്നു അദ്ദേഹം. അരൂക്കുറ്റി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും തൈക്കാട്ടുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെയും ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. വയലാർ രവിയുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാൾ എന്നറിയപ്പെട്ടിരുന്ന അബ്ദുല്ല, 2010 -11ൽ ഗ്രാമപഞ്ചായത്തിൻെറ ഭരണസാരഥിയായിരിക്കെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിൽ ശ്രദ്ധപുലർത്തിയിരുന്നു. പുതിയ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിൻെറ മുഖ്യശിൽപിയായ അദ്ദേഹം നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആധുനിക ഗ്യാസ് ശ്മശാനം, ജപ്പാൻ കുടിവെള്ള പദ്ധതി, കുടപുറം ഫെറിയിൽ ജങ്കാർ സർവിസ്, സർക്കാർ ഹോമിയോ ആശുപത്രി തുടങ്ങിയ പദ്ധതികളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിൽ മരിച്ച അദ്ദേഹത്തിൻെറ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം തിങ്കളാഴ്ച രാത്രി കാട്ടുപുറം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഐഡിയൽ റിലീഫ് വിങ് ചേർത്തല ഗ്രൂപ് പ്രവർത്തകരാണ് മൃതദേഹം ഏറ്റുവാങ്ങി ഖബറടക്കിയത്. പി.കെ. അബ്ദുല്ലയുടെ നിര്യാണത്തിൽ അരൂക്കുറ്റി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വി.എ. അഷറഫ് തുടങ്ങിയവരും വെൽഫെയർ പാർട്ടി അരൂർ മണ്ഡലം കമ്മിറ്റിയും അനുശോചിച്ചു. പടം... abdull pk arookkutty.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.