സി.പി.എമ്മിലെ തർക്കം തീർക്കാൻ ജില്ല സെക്രട്ടേറിയറ്റ് ഇടപെട്ടു

മാന്നാർ: സി.പി.എമ്മിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ജില്ല സെക്രട്ടറിയേറ്റ് ഇടപെട്ട് പരിഹരിച്ചു. മാന്നാർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയിൽ കുരട്ടിശ്ശേരി പാവുക്കര രണ്ട്, ടൗൺ അഞ്ച് വാർഡുകളെ ചൊല്ലിയായിരുന്നു പ്രശ്നങ്ങൾ. സുജാത മനോഹരൻ, മജീദ് കോവുംപുറത്ത് എന്നിവരെ യഥാക്രമം രണ്ടു വാർഡുകളിലേയും സ്ഥാനാർഥികളാക്കി അനിശ്ചിതത്വത്തിനു വിരാമമിട്ടു. പ്രസിഡൻറ് സ്ഥാനം പട്ടികജാതി വനിത സംവരണമായതിനാലാണ് രണ്ടാം വാർഡിലെ സ്ഥാനാർഥിത്വത്തിന് പ്രാധാന്യമേറിയത്. ഇവിടെ ഉത്തരവാദിത്വപ്പെട്ട ഭാരവാഹി കൊണ്ടുവന്ന രണ്ടു പേരുകൾ അവസാനം അദ്ദേഹംതന്നെ ഒഴിവാക്കി ബന്ധുവിൻെറ പേരു നിർദേശിച്ചതും വിമർശനങ്ങൾക്കിടയാക്കി. സംസ്ഥാന സമിതിയംഗം സി.എസ്. സുജാതയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഏതാനും യുവാക്കൾ കടന്ന് പ്രകോപനമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ജില്ല ഘടകത്തിനു ഇടപെടേണ്ടിവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.