ചേര്‍ത്തല: നഗരസഭയിലെ രണ്ട് വാർഡിൽ യു.ഡി.എഫ് സ്ഥാനാര്‍ഥി നിർണയത്തിൽ തർക്കം. 30, 32 വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് പ്രതിസന്ധിയിലായത്. വിഷയം ജില്ല നേതൃത്വത്തിൻെറ പരിഗണനയിലാണ്. എ-ഐ ഗ്രൂപ്പുകള്‍ തമ്മിലെയും ഗ്രൂപ്പുകള്‍ക്കുള്ളിലെയും തര്‍ക്കത്തിൽ എം.എല്‍.എമാരും എം.പിമാരും മുതിര്‍ന്ന സംസ്ഥാന നേതാക്കളും വരെ ഇടപെട്ടിട്ടുണ്ട്. തിങ്കളാഴ്ച എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന തീരുമാനത്തിലെത്തുമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. രണ്ടുവാര്‍ഡിലും മൂന്നുപേര്‍ വീതമാണ് പരിഗണനയിലുള്ളത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനവും വാര്‍ഡുതല കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കി. എൽ.ഡി.എഫിൽ ഘടകകക്ഷികളെ അവഗണിക്കുെന്നന്ന് തുറവൂർ: അരൂർ മണ്ഡലത്തിൽ സീറ്റ് വിഭജനത്തിൽ ഘടകകക്ഷികളെ ഇടതുമുന്നണി അവഗണിക്കുെന്നന്ന് പരാതി. ഐ.എൻ.എലിന് സീറ്റ് നിഷേധിച്ചെന്ന് ജില്ല ജനറൽ സെക്രട്ടറി ബി. അൻഷാദ് പറയുന്നു. വാഗ്ദാനം ചെയ്ത സീറ്റുകൾപോലും അവസാന നിമിഷം തട്ടിയെടുത്തെന്ന് എൻ.സി.പി, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ബി), ലോക്താന്ത്രിക് ജനതാദൾ നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.