ആറാട്ടുപുഴ: ഒരുമിച്ച് സ്വന്തമാക്കിയ മൂന്ന് കന്നിവോട്ടിൽ പെട്ടിയിൽ വീണത് ഒരെണ്ണം മാത്രം. ഇക്കുറി മൂന്നിൽ മൂന്നും പെട്ടിയിൽ വീഴും. ആറാട്ടുപുഴ മുണ്ടകത്തിൽ ബിനു-മഞ്ജു ദമ്പതികളുടെ 21 വയസ്സുള്ള മൂവർ സഹോദരിമാരായ അഞ്ജലിയും ആതിരയും അതുല്യയുമാണ് ഇക്കുറി ഒന്നിച്ച് വോട്ടുചെയ്യുക. കഴിഞ്ഞ പാർലമൻെറ് തെരഞ്ഞെടുപ്പിലാണ് മൂവർക്കും വോട്ട് സ്വന്തമായത്. മുതുകുളത്തെ ആയുർവേദ ആശുപത്രിയിൽ ഫിസിയോ തെറപ്പിസ്റ്റായി ജോലി ചെയ്യുന്ന ആതിര കന്നിവോട്ട് ചെയ്തു. ബംഗളൂരുരിൽ ആയുർവേദ ഫിസിയോ തെറപ്പിസ്റ്റായ അഞ്ജലിക്കും അതുല്യക്കും നാട്ടിലെത്താൻ കഴിയാതിനാൽ കന്നിവോട്ട് മുടങ്ങിയതിൻെറ സങ്കടം ഇപ്പോഴുമുണ്ട്. കോവിഡ് കാലമായതിനാൽ മൂവരും നാട്ടിലുണ്ട്. മിനിറ്റുകളുടെ വ്യത്യാസത്തിൽ പിറന്ന മൂന്ന് സഹോദരിമാർ രൂപത്തിലും സ്വഭാവത്തിലും വ്യത്യാസമില്ലാത്ത ഇവരുടെ പാർട്ടിയും ഒന്നാണ്. AP53 VOTE മൂവർ സഹോദരികളായ (വലത്തുനിന്ന്) അഞ്ജലി, അതുല്യ, ആതിര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.