ചാരുംമൂട്: ചാരുംമൂട് മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയിലും കാറ്റിലും വൻ നാശനഷ്ടം. ചുനക്കര, പാലമേൽ, നൂറനാട്, താമരക്കുളം പഞ്ചായത്തുകളിലാണ് നാശനഷ്ടമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകൾ നശിച്ചു. റബർ, മരച്ചീനി, വെറ്റിലക്കൊടികൾ, വാഴ, പടവലം, പാവൽ കൃഷികളാണ് കൂടുതൽ നശിച്ചത്. നൂറനാട് പാറ കനാൽ ജങ്ഷൻ - എരുമക്കുഴി ചന്ത കനാൽ റോഡിൽ അക്കേഷ്യ മരം 11 കെ.വി ലൈനിലേക്ക് വീണതിനെത്തുടർന്ന് വൈദ്യുതി തൂണ് തകർന്നു. പാറ കനാൽ ജങ്ഷൻ - ഓലേപ്പറമ്പിൽ റോഡിൽ പാൽ സൊസൈറ്റിക്ക് സമീപം ആഞ്ഞിലിമരം വൈദ്യുതി ലൈനിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. മുതുകാട്ടുകര ക്ഷേത്ര ജങ്ഷന് സമീപം സജി ഭവനത്തിൽ കൃഷ്ണൻകുട്ടി നായരുടെയും നൂറനാട് പുലിമേൽ നല്ലവീട്ടിൽ മോഹനൻെറ വെറ്റിലക്കൊടികൾ നശിച്ചു. തത്തംമുന്ന വിജയ വിലാസത്തിൽ വിജയൻ പിള്ളയുടെ വീടിനു മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. നൂറനാട് വൈദ്യുതി സെക്ഷൻ പരിധിയിൽ വൈദ്യുതി തൂണുകൾ തകർന്നതിനാൽ താറുമാറായ വൈദ്യുതി ബന്ധം തിങ്കളാഴ്ച വൈകിയും പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല. വൈദ്യുതി ലൈനിലേക്ക് വീണ മരങ്ങൾ നീക്കം ചെയ്യാനുള്ള ജോലി നടന്നു വരുന്നു. ഫോട്ടോ: apl MARAM VEENA VEEDU 1. തത്തംമുന്ന വിജയവിലാസത്തിൽ വിജയൻപിള്ളയുടെ വീടിനു മുകളിലേക്ക് മരം വീണ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.