മാന്നാർ: 11 വാർഡുകൾ ഉൾപ്പെട്ട മാന്നാർ പഞ്ചായത്തിലെ ഒമ്പതിലും കോൺഗ്രസ് സ്ഥാനാർഥികളുടെ ധാരണയായി. എന്നാൽ, സിറ്റിങ് സീറ്റായ കുട്ടമ്പേരൂർ എസ്.കെ.വി 13ൽ സ്ഥാനാർഥിയാകാൻ മൂന്നുപേരാണ് പാർട്ടിയിൽ പരസ്പരം മത്സരിക്കുന്നത്. രണ്ടാംവട്ടം ഞായറാഴ്ച വൈകീട്ട് ഡി.സി.സി സെക്രട്ടറി സിരി സത്യദേവിൻെറ സാന്നിധ്യത്തിൽ യോഗം ചേർന്നെങ്കിലും ഏകാഭിപ്രായം സ്വരൂപിക്കാൻ കഴിഞ്ഞില്ല. മണ്ഡലം പ്രസിഡൻറ് ഹരി കുട്ടമ്പേരൂർ, ഡി.സി.സി സെക്രട്ടറി സണ്ണി കോവിലകം, പ്രവാസി കോൺഗ്രസ് നേതാവ് കോശി, വാർഡ് പ്രസിഡൻറ് റെജി എന്നിവരാണുള്ളത്. ഇതിൽ ഹരി പരസ്പരം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിൻവാങ്ങി. മറ്റുള്ളവർ വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല. 10 വർഷമായി കോൺഗ്രസ് പ്രതിനിധികളായ സതീശ് ശാന്തിനിവാസും ജ്യോതി വേലൂർമഠവും വിജയിച്ച് സ്ഥിരംസമിതി അധ്യക്ഷപദവി വഹിച്ചിരുന്നു. ഹോമിയോ ആശുപത്രി 16ാം വാർഡിൽ കോൺഗ്രസ്-ആർ.എസ്.പി തർക്കമുണ്ട്. 2000ത്തിലും 2005ലും ഇടതുസ്ഥാനാർഥിയായി വിജയിച്ച ഐക്യകർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻറും ജില്ല സെക്രേട്ടറിയറ്റ് അംഗവുമായ പി.എൻ. നെടുവേലി സീറ്റ് വേണമെന്ന ആവശ്യമുന്നയിച്ചു. ജില്ലതലത്തിലെ ചർച്ചയിൽ അംഗീകരിക്കാനുള്ള സാധ്യത നിലനിൽക്കെ വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം രഞ്ജിത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങി. നെടുവേലിയും സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.