വാളയാർ പീഡനം: ആത്മഹത്യ ചെയ്ത പ്രദീപിെൻറ ഫോൺ പരിശോധിക്കും

വാളയാർ പീഡനം: ആത്മഹത്യ ചെയ്ത പ്രദീപിൻെറ ഫോൺ പരിശോധിക്കും ചേർത്തല: വാളയാർ പീഡനക്കേസിൽ വെറുതെവിട്ട പ്രതികളിലൊരാളായ വയലാർ കടപ്പള്ളി പ്രദീപ് ജീവനൊടുക്കിയ സംഭവത്തിൽ പ്രദീപിൻെറ ഫോൺ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കും. കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. സാധാരണ നടപടിക്രമത്തിൻെറ ഭാഗമായാണ് ഫോൺ പരിശോധിക്കുന്നത്. പ്രദീപ് കേസ് നടത്തിപ്പിന് അഭിഭാഷകനെ ഇടപാട് ചെയ്തിരുന്നു. ഇതിന് ഉൾപ്പെടെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും പ്രതീക്ഷിച്ച വായ്പ ലഭിക്കാത്തതിൽ നിരാശയും ഉണ്ടായിരുന്നെന്നും വിവരങ്ങളുണ്ട്. പ്രദീപിൻെറ കോവിഡ് പരിശോധനഫലം നെഗറ്റിവാണ്. വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വിട്ടുകൊടുക്കും. വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രദീപിനെ ഒരു വർഷം മുമ്പ് കോടതി വിട്ടയച്ചിരുന്നു. ഭാര്യ കല്യാണിക്ക് വാളയാറിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി. ബുധനാഴ്ച ഉച്ചയോടെ ജീവനൊടുക്കുന്ന വിവരം ഭാര്യയെ വിഡിയോകാളിലൂടെ അറിയിച്ച ശേഷമാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.