കുട്ടമ്പേരൂർ: മാന്നാർ ഗ്രാമത്തിലെ എസ്.കെ.വി 13ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയ യോഗത്തിൽ ബഹളം. കഴിഞ്ഞ 10 വർഷമായി പാർട്ടി വിജയിക്കുന്നിടത്ത് മുമ്പ് സതീശ് ശാന്തി നിവാസും നിലവിലുള്ള പ്രതിനിധി ജ്യോതി വേലൂർമഠവും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പദവിയിൽ പ്രവർത്തിച്ചവരാണ്. ജനറൽ മണ്ഡലത്തിൽ പുറത്തുനിന്നുള്ള ആരേയും സ്ഥാനാർഥികളാക്കി മത്സരിപ്പിക്കേണ്ടെന്ന പൊതുതീരുമാനം കൈക്കൊണ്ടതോടെ എ ഗ്രൂപ് നേതാക്കളായ നാലുപേരാണ് പരസ്യമായി രംഗത്തുവന്നത്. ഡി.സി.സി സെക്രട്ടറി സണ്ണി കോവിലകം, പാർട്ടി മണ്ഡലം പ്രസിഡൻറും ചെങ്ങന്നൂർ ബ്ലോക്ക് മുൻ പഞ്ചായത്ത് അംഗവുമായ ഹരി കുട്ടമ്പേരൂർ, പ്രവാസി കോൺഗ്രസ് നേതാവും മുൻ ബ്ലോക്ക് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറുമായിരുന്ന കോശി മാന്നാർ, വാർഡ് പ്രസിഡൻറ് റെജി എന്നിവരാണ് മത്സരിക്കാൻ തയാറെടുത്തിരിക്കുന്നത്. വാർഡിൻെറ ചുമതലയുള്ള ബ്ലോക്ക് വൈസ് പ്രസിഡൻറ് സതീശ്, മണ്ഡലം പ്രതിനിധി റെമീസ് എന്നിവരടക്കമുള്ള മറ്റുള്ളവരെയും അറിയിക്കാതെയാണ് മെംബറുടെ വീട്ടിൽ യോഗം ചേർന്നത്. മുമ്പ് 50ഓളം പേർ കൂടിയ സ്ഥാനത്ത് 17 അംഗങ്ങൾ മാത്രമായിരുന്നു. പലരെയും ഒഴിവാക്കിയതിൽ പ്രതീഷേധമറിയിച്ചതോടെ പരസ്പരം ചേരിതിരിവും ബഹളവുമായി ചർച്ച നടക്കാതെയും തീരുമാനം എടുക്കാൻ കഴിയാതെയും പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.