ജോസി ഇനി ചുവരെഴുത്തിെൻറ തിരക്കിലാണ്

ജോസി ഇനി ചുവരെഴുത്തിൻെറ തിരക്കിലാണ് അമ്പലപ്പുഴ: ജോസി ഇനി മുതൽ ചുവരെഴുത്ത് തിരക്കിലാണ്. ജോസിയുടെ കരവിരുതിൽ രാഷ്ട്രീയം കലരാത്തതിനാൽ ചുവരെഴുതിക്കാൻ എല്ലാ പാർട്ടികളും എത്തും. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ കളത്തിൽ വീട്ടിൽ ജോസി (67) ചുവരിൽ ചായം കോറിയെടുത്തവരിൽ പ്രമുഖരായ നിരവധി പേരുണ്ട്. വി.എസ്. അച്യുതാനന്ദൻ, സുശീല ഗോപാലൻ, കെ.ആർ. ഗൗരിയമ്മ, റോസമ്മ പൊന്നൂസ്, വി. ദിനകരൻ, സി.കെ. സദാശിവൻ, കെ.സി. വേണുഗോപാൽ, ജി. സുധാകരൻ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. ചുവരെഴുതിക്കുന്നവർ പണം കൃത്യമായി നൽകാറുമുണ്ട്. ഡി. സുഗുതൻ കോൺഗ്രസ് എസ് സ്ഥാനാർഥിയായി ആറന്മുളയിൽ മത്സരിച്ചപ്പോൾ 300ഓളം ബോർഡുകളും ബാനറുകളും തയാറാക്കിയത് ജോസിയും തരംഗം രാജനും ചേർന്നാണ്. അദ്ദേഹം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ബാക്കി കിട്ടാനുണ്ടായിരുന്ന തുക മുഴുവനും നൽകിയെന്ന് ജോസ് പറഞ്ഞു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ജോസി ചുവരെഴുത്ത് ജോലിയിൽ തുടർന്നുവരുകയാണ്. ഫ്ലക്സുകൾ ഈ മേഖലയുടെ നിറംകെടുത്തിയെങ്കിലും തന്നെത്തേടി എത്തുന്നവർ പിന്നീട് എത്തുന്നത് അടുത്ത തെരഞ്ഞെടുപ്പിലാണ്. ഇനിയുള്ള ദിവസങ്ങൾ സ്ഥാനാർഥികളെക്കാൾ തിരക്കിലായിരിക്കും ജോസി. അജിത്ത് അമ്പലപ്പുഴ Apl CHUVAREZHUTHU പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ ചവരെഴുതുന്ന ജോസി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.