മാന്നാർ: മാന്നാറിൽ വെള്ളിയാഴ്ച നടന്ന സ്രവപരിശോധനയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനും ആശാപ്രവർത്തകക്കുമടക്കം ആറുപേർക്ക് പോസിറ്റിവായി. നിലവിൽ 25 പേർ ചികിത്സയിലുണ്ട്. 18 വാർഡിലെ 10ലും രോഗബാധിതരുണ്ട്. സമ്പർക്കവ്യാപനത്തിലൂടെയാണ് പോസിറ്റിവ് കേസുകളെന്ന് ആരോഗ്യവകുപ്പ് അധികാരികൾ അറിയിച്ചു. ജെ.പി.എച്ച്.എൻ ബസിൽ യാത്ര ചെയ്താണ് ജോലിക്കെത്തുന്നത്. ആശാപ്രവർത്തകയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മുതുകുളത്ത് വീണ്ടും വീടുകൾക്കുനേരെ ആക്രമണം ആറാട്ടുപുഴ: മുതുകുളത്ത് വീണ്ടും വീടുകൾക്കുനേരെ സാമൂഹികവിരുദ്ധ ആക്രമണം. മുതുകുളം വടക്ക് മരയ്ക്കാശ്ശേരി ചിറയിൽ സുരേഷിൻെറയും ബന്ധു ചൂളത്തെരുവ് സഞ്ജു ഭവനത്തിൽ സജൻെറയും വീടുകൾക്കുനേരെയാണ് വെള്ളിയാഴ്ച പുലർച്ച ആക്രമണമുണ്ടായത്. മൂന്നിനാണ് സുരേഷിൻെറ വീട് ആക്രമിച്ചത്. ഹാളിൻെറയും കിടപ്പുമുറിയുടെയും ജനലുകൾ അടിച്ചുതകർത്തു. കൂടാതെ, പോർച്ചിൽ കിടന്ന ബൈക്കിൻെറ പെട്രോൾ ടാങ്കും ഹെഡ്ലൈറ്റും കേടുവരുത്തി. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ കിഴക്കുഭാഗത്തേക്ക് ബൈക്ക് ഓടിച്ച് കടന്നുകളഞ്ഞു. മൂന്നരയോടെയാണ് സജൻെറ വീട് ആക്രമിക്കുന്നത്. ഇവിടെയും മുൻവശത്തെ ജനൽപാളികൾ തല്ലിയുടച്ചു. കനകക്കുന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. കുറച്ചുനാൾ മുമ്പുവരെ വീടുകൾക്ക് നേരെയുള്ള ആക്രമണം മുതുകുളത്ത് തുടർക്കഥയായിരുന്നു. വീണ്ടുമുണ്ടായ ആക്രമണം നാട്ടുകാരെ ആശങ്കയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.