മാരാരിക്കുളം: കഞ്ഞിക്കുഴിയിൽ സി.പി.എം നേതാക്കളുടെ വീടിന് കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് സി.പി.എം പ്രവർത്തകർ കസ്റ്റഡിയിൽ. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രഭാ മധുവിൻെറയും കണ്ണർകാട് എൽ.സി സെക്രട്ടറി എം. സന്തോഷ്കുമാറിൻെറയും വീടുകൾക്ക് കല്ലെറിഞ്ഞ സംഭവത്തിലാണ് പ്രതികളെ മാരാരിക്കുളം പൊലീസ് കുടുക്കിയത്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവറായ മുഖ്യപ്രതിയെ രണ്ട് വർഷംമുമ്പ് ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. പാർട്ടിക്കുള്ളിലെ ഭിന്നത മുതലാക്കുന്നതിന് പ്രസിഡൻറുമായി ശത്രുതയുള്ള നേതാക്കളുടെ വീട്ടിൽ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. ഒരു വർഷത്തോളം മുമ്പ് ഇതേ നേതാക്കളുടെ വീടുകളിൽ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും പ്രവർത്തകർതന്നെയാണെന്ന് മനസ്സിലാക്കി നേതൃത്വം ഇവരെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ ഉൾപ്പെട്ടവരാണ് വീടുകൾ ആക്രമിച്ചതിന് പിടിയിലായത്. ഒരാൾ ലോക്കൽ കമ്മിറ്റി അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.